കേരളക്കരയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു ശാസ്താംകോട്ടയിലെ മെഡിക്കൽ വിദ്യാർഥിനിയായ വിസ്മയ ജീവനൊടുക്കിയത്.
ഭർതൃ വീട്ടുകാരുടെ ക്രൂ ര മാ യ പീ ഡ ന ങ്ങ ൾ കാരണം ജീവനൊടുക്കിയ വിസ്മയ മലയാളികൾക്ക് ഇന്നും ഒരു നൊമ്പരം ആയി മാറിയിരിക്കുകയാണ്. സ്ത്രീധനം എന്ന ദുരാചാരം നിർത്തലാക്കിയിട്ടും ഇന്നും ഒരുപാട് പെൺകുട്ടികൾ ആണ് ഇതിന്റെ പേരിൽ പീ ഡി പ്പി ക്ക പ്പെടു ന്ന ത്.
വിസ്മയയെ പോലുള്ള ചിലർ ജീവനൊടുക്കും. എന്നാൽ ഓരോ നിമിഷവും എരിഞ്ഞ് ജീവിക്കുന്ന എത്രയോ സ്ത്രീജന്മങ്ങൾ നമ്മുക്ക് ചുറ്റിലും ഉണ്ട്. 101 പവനും ഒന്നേകാൽ ഏക്കർ ഭൂമിയും പത്തു ലക്ഷം രൂപ വിലമതിക്കുന്ന കാറും സ്ത്രീധനമായി നൽകിയിട്ടു പോലും വിസ്മയ സ്ത്രീധനത്തിന്റെ പേരിൽ പീ ഡ നം
അ നുഭ വി ക്കേ ണ്ടി വന്നു. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായ കിരൺ കുമാർ സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ നിരന്തരം ഉ പ ദ്ര വി ക്കു മായി രു ന്നു.
2021 ജൂൺ 21 നാണ് വിസ്മയ ഈ ലോകത്തോട് വിടപറഞ്ഞത്. ഗാർ ഹി ക പീ. ഡന ത്തെ ത്തു ട ർ ന്ന് ജീവൻ ഒടുക്കിയ വിസ്മയയുടെ കേ സിൽ നിർണായകമായ വഴിത്തിരിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കേസിലെ പ്രതിയായ കിരൺണിന്റെ പിതാവ് സദാശിവൻ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. കുറിപ്പ് എഴുതി വെച്ചതിനു ശേഷമാണ് വിസ്മയ ജീ വ നൊ ടു ക്കിയ ത് എന്നാണ് സദാശിവൻ പിള്ള കോടതിയിൽ മൊഴി നൽകിയത്.
വീട്ടിലെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥന് കുറിപ്പ് കൈമാറിയെന്നും സദാശിവൻ പിള്ള കോടതിയിൽ പറഞ്ഞു. വിസ്മയ മ രി ച്ച സമയത്തൊന്നും പോലീസിന് നൽകിയ മൊഴിയിലോ മാധ്യമങ്ങളോടോ ഈ കുറിപ്പിനെക്കുറിച്ച് കിരണിന്റെ അച്ഛൻ പറഞ്ഞിരുന്നില്ല. ഇതിനു പുറമേ ശബ്ദം കേട്ട് മുറിയിലെത്തിയപ്പോൾ നിലത്തു കിടക്കുന്ന നിലയിലാണ് വിസ്മയയെ കണ്ടതെന്നും വിശദീകരിച്ചിരുന്നു.
കുറിപ്പ് പോലീസിന് കൈമാറി എന്ന മൊഴി നൽകിയതോടെ സദാശിവ പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു. കേസിൽ അ റ സ്റ്റി ലാ യ വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ ഇപ്പോഴും ജയിലിൽ തുടരുകയാണ്. സ്ത്രീധന പീ ഡ ന ത്തെ തു ടർന്നുള്ള ത്മ ഹ ത്യ യാണെന്നാണ് കുറ്റപത്രം തയ്യാറാക്കിയത്. ത്മ ഹ ത്യാ പ്രേ രണ അടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. 500 പേജുള്ള കുറ്റപത്രം ആണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. 102 സാക്ഷികളും 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളും ആണ് കേ സിൽ ഉള്ളത്.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺകുമാറിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഗതാഗത വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്നു കിരൺകുമാർ. ഇതാദ്യമായിട്ടാണ് സ്ത്രീ ധ ന പീ ഡ ന കേ സി ൽ ഒരു സർക്കാർ ജീവനക്കാരനെ പിരിച്ചുവിടുന്നത്.
കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ വകുപ്പുതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരണിനെ സർവീസിൽ നിന്നും സ സ് പെ ൻ ഡ് ചെയ്തിരുന്നെങ്കിലും പിരിച്ചു വിടണം എന്ന ആവശ്യം വിസ്മയയുടെ വീട്ടുകാർ ഉന്നയിച്ചിരുന്നു. ഒരു സർക്കാർ ജീവനക്കാരന്റെ സ്വാധീനം ഉപയോഗിച്ച് കിരൺ കേ സി ൽ നിന്നും രക്ഷപെടാൻ ശ്രമിക്കുമോ എന്ന ആശങ്ക തന്നെ ആയിരുന്നു ഇതിനു കാരണം.