ലോക്ക് ഡൗണിനെ തുടർന്ന് ഏറെക്കാലമായി അടച്ചിട്ടിരിക്കുകയായിരുന്ന നെല്ലിയാമ്പതി തുറന്നു പ്രവർത്തിക്കുവാൻ ആരംഭിച്ചിട്ട് ആഴ്ചകൾ പിന്നിടുമ്പോൾ കഴിഞ്ഞ ദിവസം ഒരു അപകടമരണം സംഭവിച്ചു .. പാലക്കാട്സ്ഥിതിചെയ്യുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് നെല്ലിയാമ്പതി. കോട്ടായി സ്വദേശി രഘുനന്ദനും ഒറ്റപ്പാലം സ്വദേശി സന്ദീപും ആണ് ഫോട്ടോ എടുക്കുന്നതിനിടയിൽ കാൽ വഴുതി കൊക്കയിലേക്ക് വീണത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടക്കുന്നത്.
രഘു നന്ദൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു, എന്നാൽ കാണാതായ സന്ദീപിന്റെ മരണം സ്ഥിരീകരിച്ചു. രഘുനന്ദനെ രാത്രിയിൽ വനത്തിൽനിന്ന് കണ്ടെത്തുകയായിരുന്നു. നേരിയ പരിക്ക് ഉള്ള രഘുനന്ദനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. സീതാർകുണ്ട് വ്യൂ പോയിന്റ് നിന്ന് 3000 അടി താഴ്ചയിലേക്ക് ആണ് ഇരുവരും കാൽവഴുതി വീണത്. ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾക്കൊപ്പം ആണ് ഇവർ നെല്ലിയാമ്പതിയിലേക്ക് യാത്ര തിരിച്ചത് .നാലുപേരടങ്ങുന്ന ഇവരുടെ സംഘം രണ്ടു ബൈക്കുകളിൽ ആയിട്ടാണ് നെല്ലിയാമ്പതിയിൽ എത്തിച്ചേർന്നത്.