സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് നടനും കൊല്ലം എം എൽ എയുമായ മുകേഷിന്റെ വിവാഹ മോചന വാർത്തകളാണ്. മുകേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ മേതിൽ ദേവിക കുടുംബകോടതിയെ സമീപിച്ചു എന്ന വാർത്തകൾ ആയിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. ഈ വാർത്തകളോട് പ്രതികരിച്ച് മേതിൽ ദേവിക രംഗത്തെത്തിയിരുന്നു. മുകേഷ് ഒരു നല്ല മനുഷ്യൻ ആണ് എന്നും എന്നാൽ നല്ല ഒരു ഭർത്താവ് അല്ല എന്നായിരുന്നു ദേവിക വെളിപ്പെടുത്തിയത്. എട്ടു വർഷമായി ഒരുമിച്ച് ജീവിച്ചിട്ടും മുകേഷിനെ മനസിലാക്കാൻ സാധിച്ചിട്ടില്ല എന്നും ഇനി സാധിക്കില്ല എന്ന് തോന്നിയതിനാൽ ആണ് വിവാഹബന്ധം വേർപെടുത്തുന്നത് എന്ന് ദേവിക വ്യക്തമാക്കി. ഒന്നും തട്ടിയെടുക്കാൻ ഉദ്ദേശിച്ചല്ല വിവാഹ മോചനം എന്നും ബന്ധം വേർപെടുത്തിയാലും നല്ല സുഹൃത്തുക്കൾ ആയി തുടരുമെന്ന് ദേവിക കൂട്ടിച്ചേർത്തു.
മുകേഷിന്റെ മൂന്നാം വിവാഹവും പരാജയപ്പെട്ടതോടെ താരത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഇതിനോടൊപ്പം ആദ്യ ഭാര്യ സരിത മുകേഷുമായി വേർപിരിയുമ്പോൾ ഉന്നയിച്ച ആരോപണങ്ങളും ശ്രദ്ധേയമാവുന്നുണ്ട്. സരിത ആരോപിച്ചത് പോലെ മുകേഷിന്റെ വെള്ളമടിയും, പരസ്ത്രീ ബന്ധവും തന്നെ ആണ് രണ്ടാം വിവാഹത്തിന്റെ പരാജയത്തിന് കാരണം എന്നാണു പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ വാർത്തകളോട് ദേവിക പ്രതികരിച്ചിട്ടില്ല. കുറച്ചു കാലമായി വേർപിരിഞ്ഞു താമസിക്കുകയാണ് ഇവർ. പാലക്കാടുള്ള സ്വന്തം വീട്ടിൽ ആണ് ദേവിക കഴിയുന്നത്.
ഇപ്പോഴിതാ വിവാഹ മോചന വാർത്തകളോട് ആദ്യമായി പ്രതികരിക്കുകയാണ് മുകേഷ്. വ്യക്തിപരമായ ജീവിതം ഒരിക്കലും സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കുന്ന ഒരാൾ അല്ല മുകേഷ്. ഇതിനു മുമ്പും മുകേഷിനെ കുറിച്ചും മുകേഷിന്റെ കുടുംബത്തെ കുറിച്ചും പല തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട് എങ്കിലും ഇന്ന് വരെ മുകേഷ് അതിനോടൊന്നും പ്രതികരിച്ചിട്ടില്ല. കുടുംബത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളിൽ ഉത്തരം നൽകുന്നതിന് താല്പര്യമില്ല എന്ന് മുകേഷ് വ്യക്തമാക്കി. വിവാഹ മോചന വാർത്ത സത്യം ആണെന്നും അതിനു പിന്നിലെ കാരണം തീർത്തും വ്യക്തിപരവും സ്വകാര്യവും ആണെന്നും മുകേഷ് കൂട്ടിച്ചേർത്തു.