മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് മാത്യു – വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് മാത്യു. അഭിനയിച്ച ഓരോ ചിത്രങ്ങളിലും തന്റേതായ വ്യക്‌തി മുദ്ര കൊണ്ടും സ്വദ സിധമയ അഭിനയ മികവു കൊണ്ടും ഓരോ കഥാപാത്രങ്ങളും കണ്ടിരിക്കുന്ന പ്രേക്ഷകരുടെ മനസ്സിന്റെ അടിത്തട്ട് പിടിച്ചെടുക്കാറുണ്ട്. അങ്ങനൊരു അതുല്യ പ്രതിഭ ആണ് മാത്യു. താരത്തിന്റെ പുതിയ ചിത്രങ്ങളുടെ അറിയിപ്പുകളും സോഷ്യൽ മീഡിയഏറ്റെടുക്കാറുണ്ട്.
ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി മുഴുനീള വാണിജ്യ ചിത്രങ്ങളുടെ ഭാഗമാവാൻ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരത്തിന് സാധിച്ചു. ടിക് ടോക് ഇന്ത്യയിൽ വിലക്കുന്നതിന് മുൻപ് വരെ എന്നും ട്രെൻഡിങ് ആയി നിന്നിരുന്ന ഒരു ഗാനമാണ് എള്ളോളം തരി പോന്നെന്തിനാ പെണ്ണെ -കല്ലുമാല കാതില് കമ്മലതില്ലേല്ലും , രസകരമായ സംഭവം എന്തെന്ന് വെച്ചാൽ നടക്കുന്നത് എന്തെന്ന് കാണുന്നവരുടെ കമന്റുകൾ വായിക്കുമ്പോൾ മനസ്സിലാകും .
പതിനെട്ട് വയസ്സ് തികയാൻ വേണ്ടി കാത്തിരിക്കുന്ന പ്രണയങ്ങൾ. വെറും പ്രണയമാണോ, അല്ല, പക്വത വരുന്നതിനു മുൻപ് തന്നെ അത് എത്തി നിൽക്കുന്നത് വിവാഹത്തിലേക്കും പിന്നീട് ഉണ്ടാകുന്ന അനുഭവങ്ങൾ ചിലർക്ക് നല്ലതും, ചിലർക്ക് ജീവിതത്തിൽ ഒരിക്കൽ പോലും ചിന്തിക്കാൻ വരെ ഇടവരരുത് എന്ന് ആഗ്രഹിക്കുന്നതും ആയ കാര്യങ്ങൾ ആണ്.
ഇങ്ങനുള്ള പ്രണയങ്ങൾ ഇപ്പോഴും കണ്ടുവരുന്ന ഒരുകാര്യം മാതാപിതാക്കൾ നൂറിൽ ഒരു ശതമാനമോ അതിൽ താഴയോ മാത്രമാണ് ഇതുപോലുള്ള അവസരങ്ങളെ അനുവദിച്ചു കൊടുക്കാറുള്ളത്. എന്നാൽ മിക്ക സംഭവങ്ങളിലും പൂർണ്ണമായ എതിർപ്പാണ് കണ്ടുവരുന്നത്. മിക്ക മലയാള സിനിമകളും ഉണ്ടാകുന്നത് കേരളത്തിൽ നടക്കുന്നതോ നിലവിൽ കണ്ടു വരുന്ന സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയോ ഒക്കെ തന്നെയാണ്.
അതുകൊണ്ടു തന്നെ പ്രേക്ഷകർ ചിത്രങ്ങൾ ഏറ്റെടുക്കാറുണ്ട്. അങ്ങനൊരു കഥയുമായി ആണ് മാത്യു മുഴുനീള വേഷത്തിൽ എത്തുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.
ജോ ആന്‍ഡ് ജോയ് എന്നാണ് ചിത്രത്തിന്റെ പേര്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലെ തന്നെ ഇതിനോടകം സംഭവങ്ങൾ വൈറൽ ആയിക്കഴിഞ്ഞു, പ്രായപൂർത്തി ആയ ചെറുപ്പക്കാരൻ തന്റെ അതെ പ്രായത്തിൽ ഉള്ളതോ, അതിനു നേരെ താഴെ ഉള്ളതോ ആയ കുട്ടിയെ വിവാഹം കഴിച്ചിരുന്ന ചിത്രങ്ങൾ ആണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ട കോംബോ ചിത്രത്തിനായി ഒന്നിക്കുന്നു എന്നത് തന്നെയാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ട്ടം തോന്നുവാൻ കാരണം. ജോ ആന്‍ഡ് ജോയ് യുടെ തിരക്കഥ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് അരുണ്‍ ഡി. ജോസ്,രവീഷ് നാഥ് ചേർന്നാണ്. ഛായാഗ്രഹകൻ അള്‍സര്‍ ഷാ ആണ്.