പ്രവാസി വ്യവസായ പ്രമുഖനാണ് തൃശ്ശൂർ സ്വദേശിയായ എം എ യൂസഫലി. ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എംകെ ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചിയിൽ സ്മാർട്ട് സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും മുഖ്യപങ്കുവഹിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹം. അടുത്തിടെ അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത് ഏറെ വാർത്തയായിരുന്നു. ഭീതിപ്പെടുത്തുന്ന അനുഭവങ്ങളോടൊപ്പം ആ നിമിഷത്തിൽ മനസ്സിനെ തണുപ്പിച്ച ചില അനുഭവങ്ങളും ഓർത്തെടുക്കുകയാണ് അദ്ദേഹം.
അപകടത്തിനു ശേഷം മാനസികമായി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പലരും അദ്ദേഹത്തോട് ചോദിച്ചിരുന്നു. അവർക്ക് യൂസഫ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. അപകടം സംഭവിച്ചതിനു ശേഷം യൂസഫലി പോലീസ് വണ്ടിയിൽ കയറുകയായിരുന്നു. അദ്ദേഹത്തിനൊപ്പം പിഎ ഷാഹിദ് ഉണ്ടായിരുന്നു. ഹെലികോപ്റ്ററിൽ സഞ്ചരിക്കുമ്പോൾ മൈബക്കിന്റെ ഒരു കൂളിംഗ് ഗ്ലാസ് ആയിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ഗൾഫിലെ ഒരു രാജാവിന്റെ മകൻ സമ്മാനിച്ചതായിരുന്നു അത്.
ഒരു വലിയ അംഗീകാരമായി കരുതുന്ന ഒന്നാണ് യൂസഫലിക്ക് ആ കൂളിംഗ് ഗ്ലാസ്. അതിനെക്കുറിച്ച് ഓർമ്മ വന്നപ്പോൾ ഹെലികോപ്റ്ററിൽ വെച്ച് അത് മറന്നിട്ടുണ്ടാവും എന്ന് യൂസഫലി പറഞ്ഞു. അപ്പോൾ പി എ ഷാഹിദ് ഇപ്പോൾ ജീവിതത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കേണ്ടത് എന്ന് പറയുകയായിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്ന ഹാരിസ് കൂളിംഗ് ഗ്ലാസ് തന്റെ കയ്യിലുണ്ടെന്ന് പറഞ്ഞു. ഇതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്തെന്നാൽ അത്രയും വലിയ അപകടം ഉണ്ടായിട്ടു പോലും സ്ഥലകാലബോധം നഷ്ടമായിരുന്നില്ല എന്നാണ്.