കഴിഞ്ഞദിവസം പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രെദ്ധ നേടിയ ഒന്നായിരുന്നു മഹാലക്ഷ്മിയുടെയും സിനിമാ നിർമ്മാതാവായ ലിബ്ര രവിയുടെയും വിവാഹം. ഇരുവരും ജീവിതത്തിൽ ഒരുമിച്ചതോടെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ ആയിരുന്നു ഇവർക്ക് നേരിടേണ്ടതായി വന്നിരുന്നത്. ബോഡി ഷെമിങ് പേരിലായിരുന്നു കൂടുതലായും അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വന്നിരുന്നത്. ഇപ്പോഴിതാ ഇന്ത്യാഗ്ലീറ്റ്സിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഒക്കെ തുറന്നു പറയുകയാണ് ഇവർ.
രവിക്ക് 58 വയസ്സ് ആണെന്നും മഹാലക്ഷ്മിക്ക് 38 വയസ്സ് ആണ് എന്നും ഉള്ള രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. ഇതൊക്കെ തന്നെ തെറ്റാണ് എന്നാണ് ഇവർ പറയുന്നത്. തന്റെ പ്രായം മുപ്പത്തിയെട്ട് വയസ്സാണ്, മഹാലക്ഷ്മിയുടെ പ്രായം എന്നത് 35 വയസ്സാണ്. തെറ്റായ പ്രചാരണങ്ങളാണ് പുറത്തുവരുന്നത്. തന്റെ വിവാഹം ഒരു പാൻ ഇന്ത്യൻ വിവാഹം ആകുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ആളുകളുടെ വാക്കുകൾ കേട്ടാൽ അവരുടെ കുടുംബത്തിൽ ഉള്ള ഒരു പെൺകുട്ടിയെ കൊണ്ടുപോയി വിവാഹം കഴിച്ചു പോയത് പോലെയാണ് തോന്നുന്നത് എന്നും പറയുന്നു. മഹാലക്ഷ്മി തന്റെ പണം കണ്ടാണ് തന്നെ വിവാഹം കഴിച്ചത് എന്ന് പറയുന്നവരുമുണ്ട്. അതൊന്നും ശരിയല്ല, മഹാലക്ഷ്മിയുടെ കോൺടാക്റ്റ് ലിസ്റ്റിൽ എന്നെക്കാൾ സുന്ദരനായ പണക്കാരായ എത്രയോ ആളുകൾ ഉണ്ടാകും.
അതുകൊണ്ട് തന്നെ പണം കണ്ടാണ് എന്നെ വിവാഹം കഴിച്ചത് എന്ന് പറയാൻ പറ്റില്ല. എന്റെ മനസ്സ് മഹാലക്ഷ്മി കണ്ടിട്ടുണ്ടായിരുന്നു. വിവാഹത്തിനു വേണ്ടി ഞാൻ വണ്ണം കുറക്കാം എന്ന് പറഞ്ഞപ്പോൾ മഹാലക്ഷ്മി തന്നെയാണ് അതിന്റെ ആവശ്യമില്ല എന്ന് എന്നോട് പറഞ്ഞിരുന്നത്. ബോഡി ഷെമിങ് ചെയ്യുന്നവരെ താൻ ശ്രദ്ധിക്കാറില്ല എന്നായിരുന്നു രവി പറഞ്ഞിരുന്നത്. ലിബ്ര പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുടെ സാരഥി കൂടിയാണ് രവി. ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. മലയാളികൾക്കും സുപരിചിതയാണ് മഹാലക്ഷ്മി. ഹരിചന്ദനം എന്ന സീരിയലിലെ റോസ് എന്ന വില്ലത്തിയുടെ വേഷം വളരെ മനോഹരമായി തന്നെ മഹാലക്ഷ്മി അവതരിപ്പിച്ചിട്ടുണ്ട്.
നിരവധി ആരാധകരായിരുന്നു മഹാലക്ഷ്മിയുടെ ഒരു സീരിയലിനെ ഉണ്ടായിരുന്നത്. അതേപോലെ തന്നെ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലും മഹാലക്ഷ്മിയുടെ സാന്നിധ്യം കാണാൻ സാധിച്ചിരുന്നു. മഹാലക്ഷ്മിയുടെയും ലിബ്ര രവിയുടെയും വിവാഹം സോഷ്യൽ മാധ്യമങ്ങളിൽ ഇത്രത്തോളം വൈറൽ ആവാൻ കാരണം ബാഹ്യ സൗന്ദര്യത്തിൽ ഇരുവരും തമ്മിലുള്ള വ്യത്യാസം തന്നെയാണ്. ബോഡി ഷെയ്മിങ്ങിന്റെ പേരിൽ ഒരാളെ ഇത്തരത്തിൽ അവഹേളിക്കുന്നത് ഒട്ടും ശരിയായ രീതിയല്ല എന്നായിരുന്നു കൂടുതൽ ആളുകളും പറഞ്ഞിരുന്നത്. ഇപ്പോൾ ഇത്തരം വിമർശകർക്കുള്ള ചുട്ട മറുപടി ഇവർ തന്നെ പറയുന്നുണ്ട്.