ദുല്‍ഖര്‍ സല്‍മാന്‍ സുകുമാര കുറുപ്പായി എത്തുന്ന ചിത്രമാണ് കുറുപ്പ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വളരെയേറെ ആവേശത്തോടെയായിരുന്നു ആരാധകര്‍ കുറുപ്പിന്റെ ടീസര്‍ സ്വീകരിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ, ഇന്നും പിടിതരാത്ത പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടൊരു ജീവിതം സിനിമയായി മാറുമ്പോള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ഒരുപാട് വിവാദങ്ങളും സജീവമാണ്. ചിത്രത്തെ കുറിച്ചുള്ള പ്രധാന ആശങ്കയായിരുന്നു കൊലപാതകിയായ സുകുമാര കുറുപ്പിനെ സിനിമ ഗ്ലോറിഫൈ ചെയ്യുന്നുവോ എന്നത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത്, ഒരു നിരപരാധിയെ കൊന്ന് ഒരു കുടുംബം അനാഥമാക്കിയ ക്രിമിനലിനെ സ്‌ക്രീനില്‍ കാണിക്കുമ്പോള്‍ കാണികള്‍ ആവേശത്തോടെ കൈയടിച്ചു സ്വീകരിക്കുന്ന അവസ്ഥ ഉണ്ടാവുമോ? എന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്ന മറ്റൊരു സംശയം. സിനിമാപ്രേമികളുടെ ഗ്രൂപ്പുകളിലെല്ലാം തന്ന ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ഇതിനിടെ In to the Cinema എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ വിഷ്ണു പ്രസാദ് എന്ന വ്യക്തി പങ്കുവച്ച ഒരു കുറിപ്പാണു ഇപ്പോൾ ശ്രദ്ധ നേടുന്നത്. . കുറിപ്പിന്റെ പൂര്‍ണ രൂപം ഒന്ന് നോക്കാം . ”ദുല്‍ഖര്‍ സൽമാൻ ടൈറ്റില്‍ കഥാപാത്രമായ കുറുപ്പ് ആയി എത്തുന്ന ചിത്രത്തിന്റെ ടീസറിന് സോഷ്യൽ മീഡിയകളിലെ കമന്റ് ബോക്‌സിലും മറ്റും ലഭിച്ച കമന്റുകളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് ഒരു കാര്യം പെട്ടെന്ന് മനസിലേക്ക് വന്നത്.
‘DQ As കുറുപ്പ് – തിയേറ്റര്‍ പൂരപ്പറമ്പാവും രണ്ട് തീ ചിഹ്നം, പിന്നെ ചറപറാ ലവ്’ ചിത്രത്തിനെതിരെ വന്ന നെഗറ്റീവ് മന്റ്സിനെ കുറിച്ചും വിഷ്ണു തന്റെ കുറിപ്പിൽ പറയുന്നുണ്ട്.’എത്രയോ വില്ലന്മാരെ സിനിമകളിലൂടെ ഗ്ലോറിഫൈ ചെയ്തിരിക്കുന്നു, ഇതൊരു സിനിമ അല്ലെ, റിയൽ ലൈഫ് ഒന്നുമല്ലാലോ? സിനിമയെ സിനിമയായി കണ്ടാ മതി. കൂടാതെ ‘സിനിമ ഇറങ്ങുന്നതിന് മുന്നേ തന്നെ താൻ അതിനെ പറ്റി ഒന്നും തന്നെ പറയുന്നില്ല, പക്ഷെ എന്ത് പ്രതീക്ഷിച്ചിട്ടാണ് ഈ സിനിമ മുകളിൽ ചില കമെന്റുകൾ ഇട്ടവര്‍ കാണാന്‍ പോവുന്നത് എന്നറിയാന്‍ വളരെ താല്പര്യം ഉണ്ടെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടി വ്യക്തമാക്കുന്നു. ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ദുൽഖുർ തന്നെയാണ് ചിത്രത്തിന്റെ നിർമാണവും. ദുൽഖുറിനൊപ്പം ഈ ചിത്രത്തിൽ ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ എന്നിവരും അണിനിരക്കുന്നുണ്ട്. വലിയ ആകാംഷയോടു കൂടിയാണ് സിനിമാപ്രേമികൾ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.