സർപ്പപാട്ട് പരമ്പര എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലൂടെ ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടിയ താരമാണ് ജോൺ കൊക്കൻ. മലയാളിയായ ജോൺ കോക്കന് മലയാള സിനിമയിൽ നിന്ന് നിരവധി അവഗണനകൾ മലയാള സിനിമയിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്. തനിക്ക് ഒരു അവസരം തന്നത് പാ രഞ്ജിത്താണ് എന്നും ജോൺ പറയുന്നു. ആഗ്രഹങ്ങൾ നേടിയെടുക്കാൻ കഠിനമായ പരിശ്രമങ്ങളാണ് ആവശ്യമായി വരുന്നത്. അതിനിടയിൽ അവഗണനകൾ നേരിടേണ്ടതായി വരും. അത്തരത്തിലുള്ള ഒട്ടേറെ വേദനകൾ തന്നിട്ടുണ്ട്. തന്റെ ജീവിതത്തിൽ എന്നും ഒരു അഭിമുഖത്തിൽ ജോൺ പറയുന്നുണ്ടായിരുന്നു. മലയാള സിനിമ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ മീരാ വാസുദേവിന്റെ രണ്ടാം ഭർത്താവ് കൂടിയാണ് ജോൺ കോക്കൻ.
എന്നാൽ ഇരുവരും വിവാ ഹ മോ ചി തരാണ്. ആമസോൺ പ്രൈമിൽ കൂടിയായിരുന്നു സർപ്പപ്പാട്ട് പരമ്പര എന്ന ചിത്രം റിലീസായത്. താരതത്തിന്റെ കഥാപാത്രത്തിന് വലിയ സ്വീകാര്യത ആയിരുന്നു ഉണ്ടായിരുന്നത്. ചിത്രത്തിൽ ആര്യയ്ക്കൊപ്പം വമ്പൻ താരനിരയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ ചിത്രം ഒരു മികച്ച സ്വീകാര്യത ആയിരുന്നു ജോൺ കോക്കന് നേടി കൊടുത്തിരുന്നത്. ജോൺ കോക്കൻ അഭിനയ മോഹവുമായി നടക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി എന്നതാണ് സത്യം. താരത്തിന് മികച്ച ഒരു അവസരം ലഭിച്ചത് ഈ ചിത്രത്തിലൂടെ ആണ് എന്നും പറയേണ്ടിയിരിക്കുന്നു.
അഭിനയ ലോകത്ത് തനിക്ക് നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കാരണമായത് ഭാര്യയായ മീര വാസുദേവ് ആയിരുന്നു എന്നും കോക്കൻ പറയുന്നുണ്ട്. 2012 ലാണ് ജോൺ കൊക്കൻ മീരയെ വിവാഹം കഴിക്കുന്നത്. മീരയുടെ രണ്ടാം വിവാഹമായിരുന്നു. എന്നാൽ ആദ്യ നാലു വർഷങ്ങൾക്കു ശേഷം ഇരുവരും 2016 ന് വിവാഹമോചിതരായി. തങ്ങൾ വിവാഹമോചനം നേടാനുള്ള കാരണമെന്നത് വ്യക്തിപരമാണ്, തന്റെ സിനിമ ജീവിതത്തിലുള്ള വളർച്ചയിൽ മീരക്ക് വലിയ പങ്കുണ്ട്.
പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്ന ആളാണ് മീര. തന്റെ സിനിമകൾ കാണുകയും സിനിമകളെ കുറിച്ച് ചർച്ച നടത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതെല്ലാം എന്റെ സിനിമയുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. മീര അഭിനയിക്കുന്ന കുടുംബവിളക്ക് സൂപ്പർഹിറ്റ് സീരിയലാണ്. അത് കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നും. അവരുടെ കരിയർ ഇനിയും വളരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ വിജയത്തിന് വലിയ സന്തോഷം ഉണ്ടാകും മീരയ്ക്ക് എന്നും തനിക്ക് ഉറപ്പാണ്. ഇവർക്ക് അരിഹ ജോൺ എന്ന ഒരു മകനുണ്ട്.
എത്രയൊക്കെ തിരക്കിലാണ് എങ്കിലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും വിളിക്കാൻ സമയം കണ്ടെത്തുന്നുണ്ട് എന്നും ജോൺ പറയുന്നുണ്ട്. അതേസമയം മകൻ മീരാ വാസുദേവന് ഒപ്പമാണ്. ഇരുവരും തമ്മിൽ പരസ്പരം ചെളിവാരി എറിയുകയോ സംസാരങ്ങൾ ഉണ്ടാവുകയോ ഒന്നും തന്നെ ഉണ്ടായിട്ടില്ല.