കണ്ണൂരിലാണ് അതി ദാരുണമായ സംഭവം നടക്കുന്നത്. ഒമ്പതുമാസം പ്രായമുള്ള മകനെ വെട്ടിക്കൊ ന്ന് ആത്മഹ ത്യ ചെയ്യുകയായിരുന്നു പിതാവ്. ഭാര്യയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുള്ളിമാൻകുന്ന് മാവില സതീശൻ മകൻ ധ്യാൻ ദേവ് എന്നിവരാണ് അന്തരിച്ചത്. സതീഷിന്റെ ഭാര്യ അഞ്ജു സതീഷ് ആണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കുട്ടിയുടെ തലയുടെ പുറകിൽ ആണ് വെട്ടേറ്റ ത്. അഞ്ജുവിന് കഴുത്തിലും വെട്ടേറ്റിട്ടു ണ്ട്. യുവാവ് വാക്കത്തി കൊണ്ട് ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് സ്വയം കഴുത്തറത്തു മ രിക്കുകയായിരുന്നു.
സംഭവം നടക്കുന്ന സമയത്ത് സതീഷിന്റെ മാതാവും വീട്ടിലുണ്ടായിരുന്നു. ഇവിടെ മുറിക്കകത്ത് അടച്ചിട്ടതിനുശേഷമാണ് സതീശൻ ഈ ക്രൂ രകൃത്യം ചെയ്തത്.സ്വന്തം അമ്മയെ മുറിയിൽ പൂട്ടിയിട്ട് ഭാര്യയെയും മകനെയും പരിക്കേൽപ്പിച്ചതിനുശേഷം സതീശൻ ആ ത്മഹത്യ ചെയ്യുകയായിരുന്നു. സംശയ രോഗവും മാ നസികാസ്വാസ്ഥ്യമുള്ള ഒരു രോഗിയാണ് സതീശൻ എന്ന് പറയപ്പെടുന്നു. വിവാഹം കഴിഞ്ഞു ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഇവർക്ക് ഒരു കുഞ്ഞു പിറന്നത്. സതീശൻറെ ഭാര്യ അഞ്ചു സതീഷ് ഗുരുതരാവസ്ഥയിലാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അഞ്ചു. വിവരമറിഞ്ഞു കുടിയാന്മല പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സതീശൻറെയും കുഞ്ഞിന്റെയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഗൾഫിൽ ജോലി ചെയ്തിരുന്ന സതീശൻ നാട്ടിൽ മടങ്ങിയെത്തി ഏപ്രിലിൽ പുതിയ വീട് വെച്ച് താമസിച്ചുവരികയായിരുന്നു. ഒന്നര വർഷം മുൻപായിരുന്നു സതീഷ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന ആളാണ് സതീശൻ എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ സതീഷിന്റെ സംശയ രോഗവും അതിനെ തുടർന്നുണ്ടായ മാനസികവിഭ്രാന്തിയുമാണ് കൊലപാതകത്തിന് കാരണമെന്ന് ആണ് പോലീസ് നിഗമനം.