മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇഷ്ടമല്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഈ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് പിണറായി വിജയനോടുള്ള മമ്മൂട്ടിയുടെ ആരാധനയെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ജോയ് മാത്യുവും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ച ഒരു സിനിമയിൽ പിണറായി വിജയനെ പ്രശംസിക്കുന്ന ഒരു ഭാഗം ഉണ്ടായിരുന്നു. സിനിമയുടെ തിരക്കഥാകൃത്ത് എന്ന രീതിയിൽ ആ സംഭാഷണം ഉചിതമല്ല എന്ന് തോന്നിയതുകൊണ്ട് അത് തിരുത്താൻ ശ്രമിച്ചെങ്കിലും മമ്മൂട്ടി അനുവദിച്ചില്ല എന്ന് ജോയ് മാത്യു പറയുന്നു.
പഠിക്കുന്ന കാലം തൊട്ടേ മമ്മൂക്ക ഒരു എസ്എഫ്ഐ കാരനായിരുന്നു. അത് ഇപ്പോഴും തുടർന്ന് പോകുന്നുണ്ട് എന്ന് മാത്രമല്ല പിണറായി വിജയന്റെ വേണ്ടപ്പെട്ട ആളാണ് മമ്മൂക്ക. അതുകൊണ്ടുതന്നെ പിണറായി വിജയനെ വിമർശിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ജോയ് മാത്യു തിരക്കഥയെഴുതിയ “അങ്കിൾ” എന്ന സിനിമയിൽ മമ്മൂട്ടി ആയിരുന്നു നായകൻ.
കഥയിൽ സദാചാരത്തിന്റെ ഒരു പേരിൽ കുട്ടിയെ തടഞ്ഞു വയ്ക്കുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിൽ കുട്ടിയുടെ അമ്മ ഇപ്രകാരം പറയുന്നുണ്ട് ,”വേണ്ടിവന്നാൽ ഞാൻ വിജയേട്ടനെ വിളിക്കും എന്ന്.” സിനിമയിൽ ജോയ് മാത്യുവിന്റെ കഥാപാത്രത്തിന്റെ പേര് വിജയൻ എന്നായിരുന്നു. എന്നാൽ തൊട്ടടുത്ത രംഗത്തോടെ ആണ് കുട്ടിയുടെ അമ്മ സാക്ഷാൽ കേരളത്തിലെ മുഖ്യമന്ത്രിയെയായിരുന്നു ഉദ്ദേശിച്ചത് എന്ന് മനസിലായത് . ഒരു സിനിമയുടെ സംഭാഷണത്തിൽ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കുറിച്ച് പറയുന്നത് ശരിയല്ല എന്ന് തോന്നി ആ സംഭാഷണം തിരുത്താൻ ജോയ് മാത്യു ശ്രമിച്ചു എങ്കിലും മമ്മൂട്ടി അത് സമ്മതിച്ചില്ല. അത് തിരുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വളരെ സ്നേഹനിധിയായ ഒരാളാണ് മമ്മൂട്ടി. ആർക്കെങ്കിലും ഒരു ആപത്ത് പറ്റിയെന്ന് അറിഞ്ഞാൽ അപ്പോൾ തന്നെ വിളിച്ച് അന്വേഷിക്കും . കൊറോണക്കാലത്ത് സഹായം എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹം വിളിച്ചിരുന്നു എന്ന് ജോയ് മാത്യു പറയുന്നു.