പെരുമ്പാവൂരിലെ ജിഷ ഇന്നും മലയാളികൾക്ക് ഒരു വിങ്ങുന്ന ഓർമ തന്നെയാണ്. ജിഷയുടെ മ ര ണം ഇപ്പോൾ സിനിമ ആക്കാൻ പോവുകയാണ്. ബാബു ആന്റണി അടക്കമുള്ള താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ജിഷയുടെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കുളപ്പുള്ളി ലീല ആണ് എന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ കുളപ്പുള്ളി ലീലയും ജിഷയും ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ്. ഇതിൽ ജിഷയുടെ അമ്മ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മകൾക്ക് കാമുകന്മാർ ഒന്നും ഉണ്ടായിരുന്നില്ലെന്നും, ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് മകൾ വളർന്നതെന്നും അച്ഛൻ അവളെ നോക്കുന്ന ആളായിരുന്നില്ല എന്നുമൊക്കെയാണ് അമ്മ പറയുന്നത്. ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ വളർന്നവൾ ആയതുകൊണ്ടു തന്നെ മകൾക്ക് പഠിക്കാനുള്ള കഴിവുണ്ടായിരുന്നു.
തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ എല്ലായിടത്തു നിന്നും എത്ര പുസ്തകങ്ങൾ വേണമെങ്കിലും അവൾക്ക് വാങ്ങി കൊടുക്കാമായിരുന്നു. ഐ എ സിന് വിടണം എന്ന് ആയിരുന്നു ആഗ്രഹിക്കുന്നത്. എനിക്ക് പ്രായമാകുമ്പോൾ ഒരു തണലായി മകളോപ്പം ഉണ്ടായിരിക്കണം എന്നത് വലിയ ആഗ്രഹമായിരുന്നു. അവൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എനിക്ക് വലിയ വിദ്യാഭ്യാസം ഒന്നുമില്ല, പക്ഷേ മകൾക്ക് ഉണ്ടാവണമെന്ന് നിർബന്ധമായിരുന്നു. ഇപ്പോഴത്തെ വിദ്യാഭ്യാസ രീതികൾ തന്നെ വലിയ വ്യത്യാസം ഉള്ളതാണെന്നും ജിഷയുടെ അമ്മ പറയുന്നു.
ബോർഡിൽ എന്തെങ്കിലുമൊക്കെ എഴുതിയിട്ട് കുട്ടികൾക്ക് വേണമെങ്കിൽ നിങ്ങൾ പഠിച്ചോളൂ എന്ന് പറയുന്ന രീതിയാണ്. കൊച്ചു ക്ലാസിലെ കുട്ടികൾക്ക് അങ്ങനെ ഡിഗ്രി ആകുമ്പോൾ മറ്റൊരു രീതിയിൽ അത് വീണ്ടും മാറുകയാണ് ചെയ്യുന്നത്. അവൾ എന്നും രാവിലെ മുതൽ തലകുത്തി ഇരുന്നു പഠിക്കും. എന്നാൽ ഒരെണ്ണം പോലും പരീക്ഷയ്ക്ക് വരില്ല. പഠിക്കുന്ന കാര്യങ്ങൾ ഒന്നുമല്ല പരീക്ഷക്കു ചോദിക്കുന്നത്. എന്റെ മകൾക്ക് ഒരു സർക്കാർ ജോലി വേണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി അവൾ ഒരുപാട് പഠിക്കുകയും ചെയ്തിരുന്നു.
നേരം വെളുക്കുമ്പോൾ മുതൽ തുടങ്ങുന്ന പഠനമാണ്. പക്ഷേ ഒന്നുപോലും ചോദിക്കില്ല. ഇപ്പോഴും ഞങ്ങളെ ഉപദ്രവിക്കുന്നവർ നിരവധിയാണ്. ഞങ്ങൾ പോകുന്ന വഴിയിലൂടെ കത്തിക്കുക പോലെയുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. എന്തിനാണ് എന്ന് ഇപ്പോഴും എനിക്ക് അറിയില്ല. മകൾക്ക് ഒരു കാമുകന്മാരും ഉണ്ടായിരുന്നില്ല. അത് എനിക്ക് ഉറപ്പാണ് എന്ന് ജിഷയുടെ അമ്മ പറയുന്നുണ്ട്. വാക്കുകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. ജിഷയുടെ മരണത്തിന് കാരണം ഇപ്പോഴും മറുപടി കിട്ടാത്ത ഒരു ദുരൂഹതയായി തന്നെ തുടരുകയാണ്. ജിഷയുടെ കഥ സിനിമയാകുമ്പോൾ കൂടുതൽ എന്തെങ്കിലുമൊക്കെ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കുമോ എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. വീഡിയോ കടപ്പാട് – AnecDot Media