കേരളം തിരുവോണം ബമ്പർ ഫലം പുറത്ത് വന്നതിനു പിന്നാലെ വലിയ അഭ്യൂഹങ്ങൾ ആയിരുന്നു പൊതുവെ നിലനിന്നിരുന്നത്. ഒന്നാം സമ്മാനാർഹൻ താൻ ആണെന്ന് പറഞ്ഞു വയനാട് സ്വദേശി സെയ്ദ് അലവിയും ടിക്കറ്റ് ബാങ്കിൽ സമർപ്പിച്ചു ജയഗോപാലനും വാർത്തയായതോടെ സംശയങ്ങൾക്ക് വിട. യഥാർത്ഥ വിജയിൽ കാനറാ ബാങ്കിൽ ഒന്നാം സമ്മാനാർഹം ആയ ടിക്കറ്റ് സമർപ്പിക്കുകയും ബാങ്കിൽ ടിക്കറ്റ് കിട്ടി ബോധിച്ചു സാക്ഷ്യപ്പെടുത്തിയ ലെറ്റർ ഹെഡ് പുറത്ത് വന്നതോടെ കാര്യം എല്ലാവരെയും അറിയിച്ചു ഓട്ടോ ഡ്രൈവർ ആയ ജയഗോപാലാൻ മരട് സ്വദേശിയാണ്.
കൂട്ടുകാരൻ അഹമ്മദ് പറ്റിച്ചു എന്നാണ് സെയ്ദ് അലവി അവസാനമായി പറഞ്ഞ വാക്കുകൾ. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ അതിലെ വിഷമം എത്രയുണ്ടെന്ന് മനസിലാക്കാം. ഒരു വീട് പോലും ഇല്ലാത്ത അദ്ദേഹം ഇന്നലെ മുതൽ ആഗ്രഹിച്ചത് സ്വന്തമായി ഒരു വീട് വെക്കണം, പാവപ്പെട്ടവരെ സഹായിക്കണം എന്ന് മാത്രമാണ്. കഴിഞ്ഞ ആഴ്ചയാണ് സുഹൃത്ത് അഹമ്മദിന് ഭാഗ്യകുട്ടിയുടെ പണമായി 600 രൂപ അദ്ദേഹം ഗൂഗിൾ പേ ചെയ്തു നൽകിയത്. എന്നാൽ ഇതെല്ലം നിഷേധിക്കുകയാണ് സുഹൃത്ത്.
എന്നാൽ ഒന്നാം സമ്മാനം ശരിക്കും അടിച്ച കൊച്ചി മരട് സ്വദേശി ജയപാലൻ കാര്യങ്ങൾ ഉറപ്പു വരുത്തിയത് ഇന്നാണ്. ഇന്നലെ തന്നെ ടിക്കറ്റ് അടിച്ചത് മനസ്സിലായെങ്കിലും ഇന്നത്തെ പത്രം വരുന്നത് വരെ അദ്ദേഹംകാത്തിരുന്നു . കൂടാത്ത മകനെയും കൂട്ടി നേരെ ബാങ്കിൽ പോയി ടിക്കറ്റ് കൈമാറുകയും ചെയ്തു. അദ്ദേഹത്തിന്റെ വീടിന്റെ ആധാരം വരെ ബാങ്കിൽ ആണെന്നാണ് അറിയാൻ സാധിക്കുന്നത് . ബാധ്യതകൾ കഴിഞ്ഞു കുട്ടികൾക്ക് നല്ല ഭാവി കണ്ടെത്തി സഹോദരിമാരെയും സഹായിക്കണം എന്നാണ് അദ്ദേഹം വിചാരിക്കുന്നത്.