ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റിൽ ഗ്രൗണ്ടിൽ ഇറങ്ങി വന്ന് നാടകീയരംഗങ്ങൾ ഒരുക്കി ഇന്ത്യയുടെ ജേഴ്സി ധരിച്ച് ആരാധകൻ. ഇന്ത്യൻ ജേഴ്സി അണിഞ്ഞ് ഒരു ഇംഗ്ലണ്ടുകാരനായിരുന്നു ഗ്രൗണ്ടിലേക്ക് ഇറങ്ങി വന്നത്. ജർവോ 69 എന്ന പേരിൽ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആയിരുന്നു ഇയാൾ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ഗ്രൗണ്ടിലെത്തിയ ജാർവോയെ സെക്യൂരിറ്റി ജീവനക്കാർ തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ധരിച്ചത് ഇന്ത്യൻ ജഴ്സി ആണെന്നും കളിക്കാരൻ ആണെന്നും സെക്യൂരിറ്റി ജീവനക്കാരോട് വാദിക്കുകയായിരുന്നു ഇയാൾ. ഇത് കണ്ട് ഇന്ത്യൻ കളിക്കാർ ചിരിയടക്കാൻ കഴിയാതെ ഇരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.
ഇത് ആദ്യമായിട്ടല്ല ജാർവോയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കം ഉണ്ടാകുന്നത്. ലോഡ്സിൽ ഉള്ള രണ്ടാമത്തെ ടെസ്റ്റ് മുതലായിരുന്നു ഇത് ആരംഭിച്ചത്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള ജർവോ ഇതുപോലെ ആളുകളെ പറ്റിക്കുന്ന വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഒരു രാത്രി കൊണ്ട് തന്നെ ഇന്റർനെറ്റ് സെൻസേഷനായ ജർവോയെ നിരവധി മാധ്യമങ്ങൾ ആയിരുന്നു അഭിമുഖം ചെയ്തത്. മൂന്നാമത്തെ ടെസ്റ്റിൽ ഒരു ബാറ്റ്സ്മാൻ ആയി എത്തിയ ജർവോക്കെതിരെ കടുത്ത ശിക്ഷാനടപടികൾ എടുക്കുകയായിരുന്നു. ഹെഡിങ്‌ലി ക്രിക്കറ്റ് ഗ്രൗണ്ടിൽ ജർവോക്ക് ജീവിതകാലം പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഈ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.
എന്നാൽ ഇതിൽ നിന്നും പിന്മാറാൻ ജർവോ തയ്യാറായിരുന്നില്ല. നാലാമത്തെ ടെസ്റ്റിൽ ഒരു ബോളർ ആയി ആണ് ജർവോ എത്തിയത്. ബോള് എറിയുവാനായി ഓടിയപ്പോൾ സ്‌ട്രൈക്കിൽ അല്ലാത്ത ഇംഗ്ലണ്ട്കാരൻ ബാറ്റ്സ്മാനും ആയി കൂട്ടി മുട്ടി. തുടർന്ന് മുടി നാടകീയരംഗങ്ങൾ ആയിരുന്നു ഗ്രൗണ്ടിൽ അരങ്ങേറിയത്. ഇതിനെത്തുടർന്നു് ജർവോയെ അറസ്റ്റ് ചെയ്യുകയായിരുന്നു.