ഡ്രൈവിങ്ങിനിടയിൽ ഫോൺ ചെവിയിൽ വെച്ച് സംസാരിച്ചാൽ മാത്രമല്ല ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനങ്ങളിൽ ഫോണിൽ സംസാരിച്ചാൽ ലൈസൻസ് റദ്ദാക്കും. വണ്ടി ഓടിക്കുന്നതിനിടയിൽ ഫോൺ ഉപയോഗം മൂലം അപകടനിരക്ക് വർദ്ധിക്കുന്നതിനാൽ ആണ് നടപടികൾ ശക്തമാക്കാൻ ട്രാഫിക് പോലീസിന്റെ തീരുമാനം. ഡ്രൈവിംഗ് ഇടയിൽ ചെവിയിൽ ഫോൺ വെച്ച് സംസാരിച്ചാൽ മാത്രമായിരുന്നു ഇതുവരെ ശിക്ഷാർഹം ആയിരുന്നത്. എന്നാൽ ഇനിമുതൽ ബ്ലൂടൂത്ത് സംസാരവും പിടികൂടുന്നത് ആയിരിക്കും. പിടിക്കപ്പെടുന്ന കേസുകളിൽ തെളിവുസഹിതം ആർടിഒ മുമ്പാകെ റിപ്പോർട്ട് ചെയ്യും. അതിനോടൊപ്പം ലൈസൻസ് റദ്ദാക്കാനുള്ള നിർദ്ദേശവുമുണ്ട്. ഹാൻഡ്സ് ഫ്രീ ആയിട്ടുള്ള സംസാരം അപകടത്തിനുള്ള സാധ്യതകൾ കൂട്ടുന്നു.
സീറോ ബാലൻസ് അക്കൗണ്ട്കൾ എന്ന പേരിൽ അറിയപ്പെടുന്ന ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകൾക്ക് നൽകിവരുന്ന ധനകാര്യ സേവനങ്ങൾക്കുള്ള ഫീസുകൾ പുതുക്കി ഇരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഈ അക്കൗണ്ടുകളിൽ നിന്നും പ്രതിമാസം പണം പിൻവലിക്കുന്നത് 4 പ്രാവശ്യത്തിൽ അധികമായാൽ ഓരോ ഇടപാടിനും 15 രൂപയും ജി എസ് ടി യും ഈടാക്കുമെന്ന് എസ് ബി ഐ അറിയിച്ചിട്ടുണ്ട്. പുതിയ ധനകാര്യ വർഷത്തിലെ പത്ത് ചെക്ക് ലീഫ് ഇടപാടുകൾ സൗജന്യമായിരിക്കും. സൗജന്യ പരിധി കിടന്നിട്ടുള്ള ആദ്യ പദ്ധതികൾക്ക് 20 രൂപയും ജി എസ് ടി യും, 25 ലീഫ് ചെക്ക് ബുക്കിന് 75 രൂപയും ജി എസ് ടി യുമാണ് പുതിയ നിരക്ക്. മുതിർന്ന പൗരന്മാർ ചെക്ക് ഇടപാടുകൾക്ക് ഉള്ള ഫീസ് നൽകേണ്ടതില്ല. ജൂലൈ ഒന്നു മുതലാണ് ഈ നിരക്കുകൾ പ്രാബല്യത്തിൽ വരിക.
കൊറോണയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ജൂലൈ 31 വരെ തുടരും എന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ അറിയിച്ചിരിക്കുകയാണ്. കൊമേഴ്സിൽ സേവനങ്ങൾക്ക് ഏർപ്പെടുത്തിയ ഭാഗിക വിലക്ക് 2020 ജൂൺ 26 ന് പുറപ്പെടുവിച്ച മുൻഉത്തരവ് പരിഷ്കരിക്കുക യായിരുന്നു. സംസ്ഥാനത്ത് കൂടുതൽ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആയി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ അവലോകന യോഗത്തിൽ തീരുമാനമായി. രോഗ നിരക്ക് പതിനെട്ടിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. കോവിഡ് വ്യാപനം സംബന്ധിച്ച് മുന്നറിയിപ്പായി കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ എത്ര ജില്ലകളിൽ ആണ് ടി പി ആർ 10 ശതമാനത്തിനു മുകളിൽ ടി പി ആർ കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങളിൽ അയവു ഉണ്ടാവരുത് എന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.