സംസ്ഥാനത്ത് ജീവൻ അവസാനിപ്പിക്കുന്നത് വർദ്ധിച്ചു വരുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. ജീവിതത്തിലെ പ്രശ്നങ്ങൾ നേരിടാനുള്ള മാനസിക ധൈര്യം യുവതലമുറയ്ക്ക് ഇല്ലാതാവുന്നു എന്നാണ് ഓരോ ജീവിതം അവസാനിപ്പികലുകളിൽ നിന്നും നമുക്ക് കാണിച്ചുതരുന്നത്. ഒരു നിമിഷത്തെ വിഷമം കൊണ്ട് സ്വപ്നതുല്യമായ ഒരു ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കരുത്. കൊല്ലം നെടുമ്പന പള്ളിമണ്ണിൽ സ്വയം തൂങ്ങി ഇല്ലാതാകാൻ ശ്രമിച്ച ദമ്പതികളിൽ യുവാവ് ശ്രീഹരിയുടെ ജീവൻ ആണ് നഷ്ടമായിരിക്കുന്നത്. ശ്രീഹരിയും ഭാര്യ അശ്വതിയും മീയ്യന്നൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ മാസം 13നായിരുന്നു ശ്രീഹരിയും (22) അശ്വതിയും (18) വിവാഹിതരായത്. ഇരുവരുടെയും വീട്ടുകാർ ആദ്യം ഈ ബന്ധത്തെ ശക്തമായി എതിർത്തെങ്കിലും പിന്നീട് ശ്രീഹരിയുടെ മാതാപിതാക്കൾ വിവാഹത്തിനോട് സഹകരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ പിന്നീട് വാക്കുതർക്കങ്ങളായി മാറി. കഴിഞ്ഞ ദിവസങ്ങളിൽ ശ്രീഹരിയും അശ്വതിയും തമ്മിൽ കടുത്ത വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നു.
ഇതിനെതുടർന്ന് അമിതമായ അളവിൽ ഗുളിക കഴിച്ച് അശ്വതി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു. ഇതു കണ്ട് മനം നൊന്ത് ശ്രീഹരി ഒരുമുഴം കയറിൽ എല്ലാം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് വീട്ടുകാരും അയൽക്കാരും ചേർന്ന് എത്തിച്ചു. ചികിത്സയിലിരിക്കെയാണ് ശ്രീഹരിയുടെ ജീവൻ ഇന്ന് രാവിലെയാണ് നഷ്ടമായത് . അശ്വതി നില തരണം ചെയ്തു. അസ്വാഭാവിക ജീവൻ ഒടുക്കലിന് കൊല്ലം കണ്ണനല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്. ഓരോ ജീവനും വിലപ്പെട്ടതാണ്. ഒരു നിമിഷത്തെ വൈകാരിക ക്ഷോഭത്തിനും വിഷമത്തിലും ഒടുക്കാൻ ഉള്ളതല്ല ഒരു വിലപ്പെട്ട ജീവൻ.