മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഗെയിം റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. മലയാളികളുടെ സ്വന്തം ലാലേട്ടൻ അവതരിപ്പിക്കുന്ന ബിഗ് ബോസിന്റെ ആദ്യ രണ്ടു സീസണുകളുടെ മികച്ച വിജയത്തിന് ശേഷം മൂന്നാം സീസൺ ആരംഭിച്ചിരിക്കുകയാണ്. ഫെബ്രുവരി 14ന് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസൺ ത്രീ മികച്ച പ്രതികരണങ്ങളുടെ മുന്നേറുകയാണ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീടിനകത്ത് മത്സരാർത്ഥികൾ കഴിയുന്ന വ്യത്യസ്തമായ ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഈ ദിവസങ്ങളിൽ ഇവർക്കിടയിൽ ഉണ്ടാകുന്ന സൗഹൃദവും പിണക്കവും തർക്കങ്ങളും കൂടാതെ ഇവർക്ക് നൽകുന്ന ടാസ്കുകളും എല്ലാം ഈ ഷോയെ മറ്റു പരിപാടികളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
ബിഗ് ബോസ് പ്രേക്ഷകർക്ക് സുപരിചിതമായ കാര്യമാണ് ബിഗ്ബോസ് ഹൗസിലെ ജയിൽ സമ്പ്രദായം. മൂന്നാമത്തെ സീസണിൽ ആദ്യമായി ജയിലിൽ പോയിരിക്കുന്നത് കിടിലം ഫിറോസും സായി വിഷ്ണുവും ആണ്. ഇതിനു മുമ്പുള്ള സീസണുകളിൽ കൂട്ടക്കരച്ചിലും നിരാഹാരവും ആയിട്ടാണ് മത്സരാർത്ഥികൾ ജയിലിൽ എത്തിയതെങ്കിൽ ഇത്തവണ ആർപ്പുവിളികളോടെയും പാട്ടുപാടിയും ഒക്കെയാണ് മത്സരാർത്ഥികൾ ജയിലിനകത്ത് കടന്നത്. ആർപ്പുവിളികളോടെ ആയിരുന്നു മറ്റു മത്സരാർത്ഥികൾ ഇവരെ ജയിലിലേക്ക് കൊണ്ടുപോയത്. അതിശക്തമായി ഞങ്ങൾ തിരിച്ചുവരുമെന്ന് പറഞ്ഞുകൊണ്ടാണ് ഇവർ രണ്ടുപേരും ജയിലിലേക്ക് കടന്നത്.
കഴിഞ്ഞ തവണ ബിഗ് ബോസ് നൽകിയ ടാസ്കിന്റെ അടിസ്ഥാനത്തിലാണ് കിടിലം ഫിറോസ് , സായി വിഷ്ണു ജയിലിൽ എത്തിയിരിക്കുന്നത്. ജയിൽ പുള്ളികളുടെ വേഷത്തിലാണ് ഇവർ ജയിലിനകത്ത് കഴിയുന്നത്. ജയിൽവാസത്തോടെ ഇരുവരുടെയും ആരാധകരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. എന്നാൽ ജയിലിനകത്ത് ഇരുന്നുകൊണ്ട് സായി മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. സായ് മൊബൈൽ ഫോൺ ചാർജിൽ ഇട്ടു എന്ന് പറയുമ്പോൾ ബിഗ് ബിഗ് ബോസ് പ്രേക്ഷകരെ വഞ്ചിക്കുകയാണോ എന്നുള്ള സംശയങ്ങളാണ് പ്രചരിക്കുന്നത്.
കാരണം ബിഗ് ബോസ് ഹൗസിനുള്ളിൽ മൊബൈൽ ഫോൺ അനുവദിനീയമല്ല. അതിനാൽ ഈ സംപ്രേഷണം ചെയ്യുന്നതെല്ലാം നേരത്തെ രചിച്ച് ഉണ്ടാക്കിയ ഒരു തിരക്കഥയുടെ ഭാഗമാണോ എന്ന് പ്രേക്ഷകർ ചോദിക്കുകയാണ്. ഇത്രയും വലിയൊരു ഷോയിൽ നിന്നും പ്രേക്ഷകരെ വഞ്ചിക്കുന്ന ഒരു സമീപനം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല എന്നും പലരും അഭിപ്രായപ്പെടുന്നു. ഈ വിഷയത്തെ ചൊല്ലി കടുത്ത വിമർശനവുമായി എത്തിയിരിക്കുകയാണ് ആരാധകർ. ബിഗ് ബോസിൽ നിന്നും ഇതിനുള്ള വിശദീകരണം തേടുകയാണ് പ്രേക്ഷകർ ഇപ്പോൾ.