കഴിഞ്ഞ കുറച്ചു നാളുകളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയാണ് നടി കേ സ്. ഇപ്പോഴിതാ ഈ കേ സുമായി ബന്ധപ്പെട്ട് ജയിലിൽ വെച്ച് നടന്നിട്ടുള്ള ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തുകയാണ് പൾസർ സുനിയുടെ ഒപ്പം സഹ തടവുകാരനായി കിടന്ന നാസർ. ഈ കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് നാസർ. 2017ൽ കാക്കനാട് ജയിലിൽ ആയിരുന്നു നാസർ കഴിയുന്നത്. നാസർ എത്തി ഒരാഴ്ചയ്ക്ക് ശേഷം ആയിരുന്നു പൾസർ സുനി അവിടെ എത്തുന്നത്. തൊട്ടടുത്ത മുറിയിലായിരുന്നു നാസർ കഴിയുന്നത്. ആ സമയത്തായിരുന്നു നാദിർഷയ്ക്കും അപ്പുണ്ണിക്കും പൾസർ സുനി കത്തെഴുതിയത്. അത് അന്ന് വാർത്തകളിൽ ഒരുപാട് ചർച്ച ചെയ്തിരുന്നു.
കൂട്ടുപ്രതികൾ ആയ വിഷ്ണുവും ജിക്സണും പറഞ്ഞിട്ടായിരുന്നു സജി ലാൽ ആ കത്ത് എഴുതിയത്. പൾസർ സുനിയുടെ പ്രേരണയിൽ സുനി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു ഇവർ കത്തിൽ എഴുതിയത്. ആ ക്ര മി ച്ച നടിയുടെ ഡ്രൈവർ മാർട്ടിനും പൾസർ സുനിയും ഒത്തു ചേർന്ന് നടത്തിയ കു റ്റകൃത്യം ആയിരുന്നു ഇതെന്ന് നാസർ വെളിപ്പെടുത്തി. നടിയെ തട്ടിക്കൊണ്ടു പോയി പണം തട്ടാൻ ആയിരുന്നു ഇവരുടെ ശ്രമം. എന്നാൽ കൂട്ടുപ്രതികൾക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവില്ലായിരുന്നു. ജയിലിൽ ഇവർക്ക് മറ്റു പ്രത്യേക പരിഗണനകൾ ഒന്നും ലഭിച്ചില്ലെങ്കിലും പൾസർ സുനി ഫോൺ ഉപയോഗിച്ചിരുന്നു എന്ന് നാസർ വെളിപ്പെടുത്തി.
ദിലീപിന് ഈ കേ സി ൽ ബ ന്ധ മുണ്ടെന്ന രീതിയിൽ ഒരിക്കലും പൾസർ സുനി സംസാരിച്ചിരുന്നില്ല. ഈ കേ സിൽ നിന്ന് രക്ഷപ്പെടുവാൻ വേണ്ടി നടിയുമായി എന്തെങ്കിലും വൈരാഗ്യം ഉള്ള ഏതെങ്കിലും ഒരു പ്രശസ്തനെ കേസിൽ കുടുക്കുന്നതിനെ കുറിച്ച് അവർ സംസാരിച്ചിരുന്നു എന്നും നാസർ തുറന്നുപറയുന്നു. അങ്ങനെ എങ്കിൽ അവർ പണം കൊടുത്ത് നല്ല വക്കീലിനെ വെച്ച് സുനിയെയും കൂട്ടരെയും രക്ഷപ്പെടുത്തും എന്ന് അവർ കരുതി. അങ്ങനെ ദിലീപിന്റെ തലയിലേക്ക് ഇട്ട് സ്വയം രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ എന്ന് നാസർ പറയുന്നു. ദിലീപിലൂടെ ഈ കേസിൽ നിന്നും രക്ഷപ്പെടാമെന്നു കരുതിയാണ് ഈ കേസിൽ ദിലീപിനെ വലിച്ചിഴച്ചത് എന്ന് നാസർ പറയുന്നു.
പാവപ്പെട്ടവരെ സഹായിക്കുകയും വീട് വെച്ച് നൽകുകയും പാവപ്പെട്ട പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു അയക്കുന്ന നല്ലൊരു മനുഷ്യനാണ് ഇപ്പോൾ ഈ കേസിൽ പ്രതിയായി ചേർക്കപ്പെട്ടത്. ഒരിക്കലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന് കരുതി തനിക്ക് അറിയാവുന്ന കാര്യങ്ങൾ ദിലീപിന്റെ വക്കീൽ ആയ രാമ പിള്ളയോട് നാസർ തുറന്നു പറഞ്ഞിരുന്നു. ഏത് വിതേനയും പണം സമ്പാദിച്ചത് മതിയെന്ന് കരുതുന്ന പൾസർ സുനിയുടെ വാക്കുകൾ കോടതി മുഖവുരയ്ക്ക് എടുക്കരുത് എന്നും നാസർ കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് പൾസർ സുനി ജയിലിൽ വെച്ച് പറഞ്ഞിരുന്നു.
ഈ കേ സി ലെ കൂട്ടു. പ്രതി ക ൾ ക്ക് ആ ർ ക്കും നടി യെ പീ ഡി പ്പി ക്കു മെ ന്ന് അ റിയില്ലായിരുന്നു എന്നും നാസർ പറയുന്നു. വേറെ എന്തോ പണിക്ക് എന്ന് പറഞ്ഞായിരുന്നു കൂട്ടുപ്രതികൾ ആയ ആളുകൾ പൾസർ സുനി വരുത്തിച്ചത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ കുറിച്ചും നാസർ പ്രതികരിക്കുന്നുണ്ട്. അഥവാ ദിലീപിന്റെ കൈവശം അങ്ങനെ നടിയെ പീ ഡി പ്പി ക്കു ന്ന ദൃ ശ്യ ങ്ങ ൾ ല ഭി ച്ചി ട്ടു ണ്ടെ ങ്കിലും സ്വന്തം സഹോദരനും അളിയനും ഒരു സംവിധായകന്റെ മുന്നിൽ വെച്ച് അത് പ്ലേ ചെയ്യുമോ എന്ന് നാസർ ചോദിക്കുന്നു. സിനിമാതാരങ്ങളുടെ ശബ്ദത്തിൽ മിമിക്രി ചെയ്യുന്ന ഒരുപാട് ആളുകൾ ഉണ്ട്. അങ്ങനെ കെട്ടിച്ചമച്ച ഓഡിയോകൾ ആയിക്കൂടെ എന്നും നാസർ പ്രതികരിച്ചു.