മലയാള സിനിമയെ നടുക്കിയ വാർത്തയായിരുന്നു പ്രമുഖ നടിയെ ആ ക്ര മി ച്ച കേസ്. കൊച്ചിയിൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നടിയെ തട്ടിക്കൊണ്ട് പോയി ആ ക്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ ഒരുപാട് പേർ ആദ്യം മൊഴി നൽകിയിരുന്നു. എന്നാൽ ഓരോ വിസ്‌താരം കഴിയും തോറും, ഓരോരുത്തരുടെ പേരുകൾ മുറുകും തോറും, ആ പേരുകളിൽ കൂടുതലും പ്രമുഖർ ആയതുകൊണ്ടും മൊഴികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു. പിന്നീട് പല താരങ്ങളും മൊഴി മാറ്റുകയും കൂറു മാറുകയും ചെയ്തു. അഞ്ചു വർഷമായി നടിയെ ആ ക്ര മി ച്ച കേ സിൽ നമ്മൾ കണ്ടുവരുന്ന കാര്യങ്ങളാണ് ഇതൊക്കെ.കൊച്ചിയിൽ നടിയെ ആ ക്ര മി ച്ച കേസിലും ഒരുപാട് താരങ്ങൾ കൂറുമാറിയത് നമുക്കറിയാം. നടൻ സിദ്ദിഖ് നടികളായ ഭാമ, ബിന്ദുപണിക്കർ എന്നിവർ ഈ കേ സിൽ നിന്നും കൂറുമാറിയത് നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ കേ സിൽ കൂറുമാറിയവർക്കെതിരെ വലിയ രീതിയിൽ അന്വേഷണം നടക്കാനിരിക്കുകയാണ്. ദിലീപിന്റെ പക്കൽ നിന്നും പണം വാങ്ങിയിട്ടാണോ ഇവർ കൂറുമാറിയത് എന്ന അന്വേഷണം ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനോടൊപ്പം ചാക്കോച്ചനെ കുറിച്ചുള്ള വാർത്തകളും ശ്രദ്ധേയമാകുന്നുണ്ട്. ചാക്കോച്ചന്റെ മകൻ ഇസഹാക്കിന്റെ മാമോദിസ ചടങ്ങുകളിൽ ദിലീപും കാവ്യയും പങ്കെടുത്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
എന്നാൽ അവർ അന്ന് പരിപാടിയിൽ എത്തിയത് ചാക്കോച്ചൻ ക്ഷണിക്കാതെയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. ഭാമയും ആ ക്ര മി ക്ക പ്പെട്ട നടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. കേ സിൽ ഭാമ കൂറുമാറിയത് ഞെട്ടലോടെ ആയിരുന്നു ആരാധകരും മറ്റു സിനിമാതാരങ്ങളും ഏറ്റെടുത്തത്. സിദ്ദിക്കും ബിന്ദുപണിക്കറും കൂറ് മാറിയെങ്കിലും ഭാമ ഒരിക്കലും അങ്ങനെ ചെയ്യും എന്ന് കരുതിയില്ല എന്ന് നടി രേവതി അന്ന് പങ്കുവെച്ചിരുന്നു. നടിയെ ആ ക്ര മിച്ച കേ സു മായി ബന്ധപ്പെട്ട് നടൻ ദിലീപ് കേസിലെ സാക്ഷികളെ നിരന്തരം സ്വാധീനിക്കാൻ ശ്രമിച്ചു എന്നും ഇതിന് വഴങ്ങാത്തവരോട് ദിലീപിന് പക ഉണ്ടായിരുന്നെന്നും മുമ്പ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.ഈ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ ദിലീപിനെതിരെ മൊഴി നൽകിയിരുന്നു. ഈ മൊഴി ഏറെ പ്രസക്തമായിരുന്നു. ഈ നടനെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചിരുന്നു എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. കേസിലെ സാക്ഷിയായ ഒരു മലയാള നടന്റെ വീട്ടിലെ ചടങ്ങിന് ക്ഷണിക്കപ്പെടാതെ തന്നെ ദിലീപ് എത്തിയെന്നും നടന്റെ മൊഴിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. എന്നാൽ ആ നടൻ ഇതിന് തയ്യാറായില്ല. സ്വന്തം നിലപാടിൽ തന്നെ ഉറച്ചു നിന്നു എന്ന് ബാലചന്ദ്രകുമാർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ഇതിനെ കുറിച്ച് പലപ്പോഴും ദിലീപ് സംസാരിക്കുന്നത് കേട്ടിട്ടുണ്ട് എന്നും ബാലചന്ദ്രകുമാർ പറയുന്നു. എന്നാൽ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ച നടന്റെ പേര് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയില്ല. നടിയെ ആ ക്ര മി ച്ച കേസിൽ മൊഴി നൽകിയ പ്രമുഖ നടൻ കുഞ്ചാക്കോ ബോബൻ ആണെന്ന് മലയാളികൾക്കെല്ലാം അറിയാം. മഞ്ജു വാര്യർ അഭിനയിക്കുന്ന സിനിമയിൽ നിന്ന് പിന്മാറാൻ ദിലീപ് നിർദേശിച്ചിട്ടുണ്ട് എന്ന് കുഞ്ചാക്കോ ബോബൻ മുമ്പ് മൊഴി നൽകിയിരുന്നു.
ചാക്കോച്ചന്റെ മകൻ ഇസഹാക്കിന്റെ മാമോദിസ ചടങ്ങിന് ദിലീപും കാവ്യയും കുഞ്ചാക്കോ ബോബന്റെ വീട്ടിൽ എത്തിയിരുന്നു. മാമോദീസ ചടങ്ങുകൾ നടന്ന പള്ളിയിലേക്കാണ് ദിലീപും കാവ്യ എത്തിയത്.