മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വാർത്ത ചാനൽ ആണ് 24 ന്യൂസ്. മലയാളകൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത വാർത്ത അവതരണ ശൈലിയും കൃത്യമായ വാർത്തകൾ അതിന്റെ പ്രാധാന്യത്തോടെ ഉള്ള ചർച്ചകളും ഇലക്ഷൻ ചൂടും എല്ലാം ഇത്രയും ആസ്വദിച്ച ഒരു ചാനൽ മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയാം. സാങ്കേതിക തികവിന്റെ മേന്മയും അതിനോടൊപ്പം നിൽക്കുന്ന ചാനൽ അവതാരകരുടെ സ്വീകാര്യതയും തന്നെയായിരുന്നു 24 ന്യൂസ് ന്റെ പ്രധാന വിജയ ഘടകം എന്ന് പറയാം.
എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ 24 ന്യൂസ് കടന്നു പോകുന്നത് വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ ആണെന്ന് പറയാം. 24 ന്യൂസ് ന്റെ പ്രധാന അവതാരകൻ ശ്രീകണ്ഠൻ നായർ ആണെങ്കിലും ഒപ്പം തലയെടുപ്പിൽ മലയാളികളുടെ പ്രിയപെട്ട അവതാരകൻ ആയിരുന്ന എസ് അരുൺകുമാർ എന്ന് എടുത്ത് പറയേണ്ടി വരും. കൃത്യമായ വാക്ക് ചാതുര്യവും അതിലേറെ മികച്ച അവതരണ ശൈലിയും ചോദ്യങ്ങൾ ശരവേഗത്തിൽ കാണുന്ന പ്രേക്ഷകരുടെ മനസ്സ് പിടിച്ചു പറ്റുന്ന അവതരണം. 24 ന്യൂസ് ന്റെ വിജയഗാഥയ്ക്ക് പിന്നിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് അരുൺകുമാറും.
മുട്ടിൽ മരം മുറിക്കേസിൽ ധർമടം ബന്ധം തെളിഞ്ഞത് വഴി 24 ന്യൂസ് നു വന്ന മോശപ്പെരു മാറ്റി എടുക്കാൻ സസ്പെന്ഷന് കൊടുത്ത കോഴിക്കോട് ന്യൂസ് എഡിറ്റർ നു പിന്നാലെ അരുൺകുമാറും ചാനൽ വിട്ടു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. വാർത്ത അവതാരകൻ എന്നതിലുപരി അദ്ദേഹം ഒരു അധ്യാപകനാണ്, കോളേജ് പ്രൊഫസർ കൂടിയാണ്. സർവകലാശാലയിൽ നിന്നും ഒരു വർഷത്തെ അവധിയിൽ ആയിരുന്നു അദ്ദേഹം ചാനലിൽ എത്തിയിരുന്നത്. എന്നാൽ അവധി വീണ്ടും നീട്ടികിട്ടാത്ത സാഹചര്യത്തിൽ ചാനൽ വിടാതെ വേറെ നിവർത്തി ഇല്ലാതെ ആക്കുകയായിരുന്നു. പാലക്കാട് പ്രമുഖ കോളേജ് ആയ വിക്ടോറിയയിൽ അധ്യാപകനായി ജോലി ചെയ്യവേ ആണ് അദ്ദേഹത്തിന് സർവകലാശാല നിയമനം കിട്ടുന്നത്. നിലവിൽ അദ്ദേഹം കാര്യവട്ടം യൂണുവർസിറ്റിയിൽ പൊളിറ്റിക്കൽ അധ്യാപകനാണ്.