രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ തിരുവനന്തപുരത്ത് വെച്ച് നടക്കും. വിശിഷ്ട വ്യക്തികൾ, ക്ഷണിതാക്കൾ മാത്രമാണ് സദസിൽ ഉണ്ടാവുക. പാസ് ലഭിച്ച ആളുകളെ മാത്രമേ ചടങ്ങിൽ പങ്കെടുപ്പിക്കുകയുള്ളു. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗണിലും സത്യപ്രതിജ്ഞ ചടങ്ങ് 500 ആളുകളെ ഉൾകൊള്ളിച്ചു നടത്തതാണ് പാർട്ടി തീരുമാനിച്ചപ്പോൾ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നത് ചടങ്ങ് വളരെ കുറച്ച ആളുകളെ വെച്ചോ, അല്ലെങ്കിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെയോ നടത്തണം എന്നത് തന്നെയാണ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അഞ്ഞൂറ് എന്നത് ചെറിയ സംഖ്യ ആണെന്ന് പറഞ്ഞതോടെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉണ്ടാവുകയായിരുന്നു. അതിനിടയിലാണ് ഇങ്ങനൊരു സംഭവം നടക്കുന്നത്.
കേരളം ഉറ്റു നോക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് നാളെ നടക്കാനിരിക്കെ പണിക്കാരന് കോവിഡ് സ്ഥിതീകരിച്ചത് തലവേദനയാകുന്നു. മെഡിക്കൽ സംഘം ഉടൻ തന്നെ ജോലിക്കാരനെയും കൂടെ ഉണ്ടായിരുന്ന രണ്ടുപേരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും കൂടുതൽ പേരിലേക്ക് കൊറോണ പടരുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇലക്ട്രിക്ക് വർക്ക് ചെയ്യുന്ന പണിക്കാരനാണ് ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് ആയത്. ഇതോടെ നടപടികൾ ധ്രുതഗതിയിൽ കൈകൊള്ളുകയായിരുന്നു.