ദേശീയ പാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ ദമ്പതികൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായ പരിക്കും ഉണ്ട്. തുമ്പോളിയിൽ തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. രാഹുൽ (28), ഭാര്യ, ഹരിത (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രാഹുലിന്റെ കൂടാതെ സുഹൃത്ത് വേണുഗോപാലും സീമയും ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികളുടെ മക്കളായ വൈഷ്ണവവും വിനയും യാതൊരു പരിക്കും കൂടാതെ രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ ഒരു മണിക്കാണ് അപകടം നടന്നത്. അവധി ആഘോഷിക്കാൻ ആയി തിരുവനന്തപുരത്തെ പോയി മടങ്ങി വരുന്ന വഴിയാണ് സംഭവം നടന്നത്.
എതിരെ വന്ന ടാങ്കർ ലോറിയുമായി കാർ കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതം കാരണം കാറിനകത്ത് പുറത്ത് കടക്കാൻ ആകാത്ത വിധം കുടുങ്ങി ഇരിക്കുകയായിരുന്നു യാത്രക്കാർ. ആലപ്പുഴയിലെ ഫയർ ആൻഡ് റെസ്ക്യൂ പ്രവർത്തകരെത്തി അരമണിക്കൂർ നീണ്ട പ്രവർത്തനങ്ങൾക്ക് ഒടുവിലാണ് അവരെ കാറിൽ നിന്നും പുറത്തേക്ക് എടുത്തത്. വണ്ടി ഓടിച്ചിരുന്ന രാഹുലിനൊപ്പം മുൻ സീറ്റിൽ ആയിരുന്നു ഭാര്യ ഹരിതയും.
രാഹുലും ഹരിതയും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു. ലോറിയുടെ ക്യാബിൻ തകർന്നിട്ടുണ്ട് എങ്കിലും ഫ്യൂവൽ അടങ്ങിയ ഭാഗത്തിന് ഒന്നും സംഭവിക്കാത്തത് വലിയൊരു അപകടം ഒഴിവാക്കി. വാഹനം ഓടിക്കുന്നതിനിടയിൽ രാഹുൽ മയങ്ങി പോയതാകാം അപകടകാരണമെന്ന് പോലീസിന്റെ നിഗമനം. സുഹൃത്തുക്കളായ രാഹുലും വേണുഗോപാലും മർച്ചന്റ് നേവി ഉദ്യോഗസ്ഥരായിരുന്നു.