പരാതി നൽകിയത് മറ്റാരുമല്ല. കൊല്ലത്ത് മത്സരിച്ച ബിന്ദു കൃഷ്ണയാണ്. പരാതിയിൽ പറയുന്ന കാര്യം ഇതാണ്. കോൺഗ്രസ് പാർട്ടിയുടെ ബൂത്ത് പ്രസിഡൻ്റുകൂടിയായിരുന്ന ശ്രീനിവാസൻ ചേട്ടൻ ഇന്നലെ മരണപ്പെട്ടിരുന്നു. മൃതശരീരം ഇന്നലെ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു. മൃതശരീരം മറവ് ചെയ്യാനായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ന് പ്രിയപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കന്മാർ എത്തിയപ്പോൾ മോർച്ചറിയിൽ മൃതശരീരം കാണാനില്ല. ഇതോടെ സംഭവം വിവാദമാവുകയാണ്. മരണം നടന്ന ആളുടെ ബോഡി എന്തൊക്കെ പ്രോട്ടോകോൾ പറഞ്ഞാലും അവസാനമായി കാണുവാൻ ഉള്ള കുടുംബത്തിന്റെ അവകാശം ആണ് ഇതിലൂടെ ഇല്ലാതാകുന്നത്.
ഏത് വ്യക്തിയുടെ മൃതദേഹം ആയാലും അവരുടെ ബന്ധുക്കൾക്ക് കാണാനും, അന്ത്യം കർമ്മങ്ങൾ ചെയ്യുന്നതിനും വിട്ട് കൊടുക്കാതിരുന്ന ജില്ലാ ആശുപത്രിയുടെ നടപടി ഹീനമാണ്. മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ മാറാതെ സൂക്ഷിക്കണ്ടേ ജോലി ആശുപത്രി അധികൃതർക്കാണ്. എന്തായാലും ഇക്കാര്യത്തിൽ പുതുതായി എത്തിയ ആരോഗ്യമന്ത്രി എന്ത് തീരുമാനം കൈക്കൊള്ളും എന്ന് കണ്ടറിയാം .