അടുത്തിടെ ആയിരുന്നു പ്രശസ്ത സീരിയൽ താരം രമേശ് വലിയശാലയുടെ അപ്രതീക്ഷിത വിയോഗം. അദ്ദേഹത്തിന്റെ വേർപാട് സീരിയൽ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ചിരുന്നു. 22വര്ഷങ്ങളായി മിനിസ്ക്രീൻ രംഗത്ത് വളരെ സജീവമായിട്ടുള്ള താരം സീരിയൽ രംഗത്തെ തിരക്കുള്ള താരങ്ങളിൽ ഒരാൾ ആയിരുന്നു. മരിക്കുനതി ദിവസങ്ങൾക്ക് മുമ്പ് പോലും ഒരു സിനിമയുടെ ചിത്രീകരണത്തിൽ വളരെ സന്തോഷവാൻ ആയിരുന്ന രമേശിന്റെ വാർത്തകൾ വിശ്വസിക്കാൻ ആവാതിരിക്കുകയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. രമേശിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ രമേശ് ഏറെ സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിച്ചിട്ടും എന്തിന് ഇങ്ങനെ ഒരു കടുംകൈ ചെയ്തു എന്ന ആശങ്കയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. രമേശിന്റെ മൃതദേഹത്തിനരികെ അലമുറയിട്ട് കരയുന്ന ഭാര്യയുടെ വീഡിയോ എല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. എന്നാൽ ഇപ്പോൾ രമേശിന്റെ രണ്ടാം ഭാര്യക്കെതിരെ ചില ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. മരിച്ച ദിവസം വൈകുന്നേരം രമേശിനെ ബൈക്കിൽ വീട്ടിൽ കൊണ്ടുവിട്ട രാഹുലാണ് രമേശൻറെ രണ്ടാം ഭാര്യ മിനിക്കെതിരെ തുറന്നു പറച്ചിലുമായി എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ദാമ്പത്യപ്രശ്നം പലപ്പോഴായി വെളിപ്പെടുത്തിയിട്ട് ഉണ്ടായിരുന്നു എന്ന് രാഹുൽ തുറന്നുപറയുന്നു. മരിക്കുന്ന ദിവസം രമേശിനെ വീട്ടിൽ കൊണ്ടാക്കിയപ്പോൾ അടുത്ത ദിവസം രമേശിനെ കൃത്യസമയത്ത് വിളിക്കാൻ വരണമെന്ന് സുഹൃത്തിനോട് ആവശ്യപ്പെട്ടിരുന്നു.
ഭാര്യ രമേശിനെ ഒരുപാട് ശല്യപ്പെടുത്താറുണ്ടായിരുന്നു എന്നും ഇനിയും ശല്യപ്പെടുത്തിയാൽ ചത്തു കളയും എന്ന് രമേശ് പറഞ്ഞതും രാഹുൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രമേശ് മരിച്ചതിന്റെ അടുത്ത ദിവസം രഹസ്യമായി ഭാര്യ രാഹുലിനെ വിളിച്ചിരുന്നു എന്നും രമേശ് എന്തെങ്കിലും പറഞ്ഞോ എന്ന് അറിയാനാണ് വിളിച്ചതെന്നും രാഹുൽ തുറന്നുപറയുന്നു. ഇതും പോലീസിനോടു രാഹുൽ പങ്കുവച്ചു. രാഹുലിനെ കൂടാതെ രമേഷിന്റെ മറ്റു സുഹൃത്തുക്കളെയും വിളിച്ച് തന്നെ കുറിച്ച് എന്തെങ്കിലും രമേശ് പറഞ്ഞിട്ടുണ്ടോ എന്ന് മിനി അന്വേഷിക്കുന്നുണ്ട്. സ്വത്തിന്റെ പേരിലായിരുന്നു മിനി രമേശിനെ ശല്യപ്പെടുത്തുന്നത്. രമേശൻറെ രണ്ടു വീടുകളും മകന്റെ പേരിൽ എഴുതി വെച്ചതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം. അതുകൊണ്ടുതന്നെ മരിച്ചാൽ കാനഡയിൽ നിന്നും മകൻ വായിക്കിരി ഇടാൻ പോലും വരില്ല എന്ന് മിനി രമേശനോട് പറഞ്ഞിരുന്നു. ഇതിൽ മനംനൊന്ത് ആയിരിക്കും രമേശ് കടുംകൈ ചെയ്തത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.