Movlog

Movie Express

വാണി വിശ്വനാഥുമായുള്ള പ്രണയകഥ തുറന്നു പറഞ്ഞ് ബാബുരാജ്.

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരദമ്പതിയാണ് ബാബുരാജ്-വാണി വിശ്വനാഥ്. മലയാള സിനിമയുടെ ആക്ഷൻ റാണി ആയിരുന്നു വാണി വിശ്വനാഥ്. നടന്മാരിൽ സുരേഷ് ഗോപിക്ക് പോലീസ് വേഷങ്ങൾ ചേരുന്നത് പോലെ നടിമാരിൽ പോലീസ് വേഷം ഇത്രമാത്രം ചേർന്ന മറ്റൊരു നായിക ഇന്നും മലയാള സിനിമയിൽ ഇല്ല എന്ന് വേണം കരുതാൻ. മാർഷ്യൽ ആർട്സിൽ പരിശീലനം നേടിയിട്ടുണ്ട് താരം. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്ന താരം ഈ അടുത്തിടെ രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചിരുന്നു. ഇപ്പോഴിതാ വാണിയുമായുള്ള പ്രണയകഥ തുറന്നു പറയുകയാണ് ബാബുരാജ്. പാചകത്തിലൂടെയാണ് വാണിയുമായി സൗഹൃദം തുടങ്ങിയതെന്ന് ബാബുരാജ് വെളിപ്പെടുത്തി.

ഒരിക്കൽ വാണി തന്റെ ഫ്ലാറ്റിൽ വന്നപ്പോൾ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കി ബാബുരാജ് കൊടുത്തു. അത് വരെ വാണി കരുതിയത് ഇതെല്ലം ഹോട്ടലിൽ മാത്രം ഉണ്ടാക്കുന്ന ഭക്ഷണം ആയിരുന്നു എന്നാണ്. എന്നാൽ ഹോട്ടലിലെ പോലെ സ്വാദുള്ള ഭക്ഷണം വീട്ടിൽ വെച്ച് കിട്ടിയപ്പോൾ വാണി കരുതിക്കാണും ഒന്നും കിട്ടിയില്ലെങ്കിലും കുക്കിങ് പണിക്ക് എങ്കിലും ഇയാളെ വിടാമല്ലോ എന്ന്. അങ്ങനെയാണ് ഞങ്ങൾ ഒന്നിച്ചതെന്ന് ബാബുരാജ് മനസ് തുറക്കുന്നു. ഒരിക്കൽ സെറ്റിൽ വെച്ച് വാണിക്കൊപ്പം ഉണ്ടായ മനോഹരമായ ഒരു അനുഭവവും ബാബുരാജ് പങ്കു വെച്ചു .കലാഭവൻ മണിയും വാണിയുമൊക്കെ ഉള്ള ഒരു സെറ്റിൽ വെച്ച് ഇവരൊക്കെ ചേർന്ന് പാടുകയായിരുന്നു. ആ വഴി നടന്ന ബാബുരാജ് ഒരു പാട്ടു പറഞ്ഞു. അത് പാടാമോ എന്ന് വാണിയും. പാടിയാൽ എന്ത് തരുമെന്ന് ബാബുരാജ് ചോദിച്ചപ്പോൾ എന്തും തരാമെന്നു വാണി മറുപടി നൽകി.

ബാബുരാജ് ആ പാട്ട് പാടിയ ഉടൻ തന്നെ വാണി അവിടെ നിന്ന് ഓടി പോവുകയായിരുന്നു. അന്ന് ചോദിക്കാൻ വിട്ടു പോയെന്നും ഇപ്പോഴും അത് പെന്റിങാണെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. വാണിയുടെ തിരിച്ചുവരവിനെക്കുറിച്ചും ബാബുരാജ് പ്രതികരിച്ചു. എപ്പോൾ വേണമെങ്കിലും വാണി തിരിച്ചുവരുമെന്നും കുട്ടികളുടെ പഠിത്തം കാരണം വാണി തന്നെ താല്പര്യം പ്രകടിപ്പിക്കാത്തത് ആണെന്നും ബാബുരാജ് പറയുന്നു. ഇതിനിടയിൽ രണ്ടു തെലുങ്ക് സിനിമകളിൽ താരം അഭിനയിച്ചിരുന്നു. ഒരു കഥ കേട്ട് ഇഷ്ടമായെങ്കിൽ അതിൽ അഭിനയിക്കാൻ വാണിക്ക് എന്റെ സമ്മതം ഒന്നും ആവശ്യമില്ല എന്നും ശക്തമായ ഒരു വ്യക്തിത്വം ആണ് വാണിയുടേത് എന്നും ബാബുരാജ് വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top