വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ ഇരട്ട സഹോദരികളെ എല്ലാം അവസാനിപ്പിച്ച നിലച്ച നിലയിൽ കണ്ടെത്തി. ശ്രീരംഗപട്ടണം ഹസനഹള്ളി ഗ്രാമത്തിൽ സുരേഷ് യശോദ ദമ്പതികളുടെ ഇരട്ട പെൺകുട്ടികൾ ആയ ദീപയും ദിവ്യയും ആണ് ഇതുപോലൊരു കാര്യം ചെയ്തത്. ഇരുവരുടെയും വിവാഹം നിശ്ചയിച്ച ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് പ്രതീക്ഷയ്ക്ക് വിപരീതമായി ഇവർ ജീവിതം അവസാനിപ്പിക്കുകയായിരുന്നു . ജനിച്ചത് മുതൽ എപ്പോഴും ഒരുമിച്ചായിരുന്നു, ഇരുവരുടെ അവസാന യാത്രയും ഒരേസമയം തന്നെയായിരുന്നു. വ്യത്യസ്ത കുടുംബങ്ങളിലെ യുവാക്കളും ആയിട്ടായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
വിവാഹശേഷം വേർപിരിയുന്നതിനെക്കുറിച്ചുള്ള ചിന്തയാണ് ഇവരെ ഇങ്ങനൊരു തീരുമാനത്തിലേക്ക് നയിച്ചത് എന്നാണ് കണ്ടെത്തൽ.രണ്ടു വ്യത്യസ്ത മുറികളിലാണ് ഇരുവരെയും എല്ലാം അവസാനിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനിച്ചതുമുതൽ ഒരുമിച്ച് വളർന്ന പരസ്പരം ഒരിക്കലും വേർപ്പെടുത്താനാവാത്ത വിധം അടുത്ത സഹോദരിമാർ ആയിരുന്നു ഇവർ. വിവാഹത്തിനുശേഷം വേർ പിരിയേണ്ടി വരും എന്ന് സത്യമായിരിക്കും ഇവരെ എല്ലാം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചത് എന്ന് കുടുംബം കരുതുന്നു. ഒരുമിച്ചു ജീവിക്കാൻ ആയില്ലെങ്കിൽ ഇതുപോലെ ചെയ്യുന്നതാകും നല്ലതെന്നു ഇരട്ട സഹോദരിമാർ കരുതിയിട്ടുണ്ടാവും.
പെൺകുട്ടികളുടെ ഇതുപോലുള്ള കൃത്യങ്ങൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ കുറച്ചു ആഴ്ചകൾക്കുള്ളിൽ തന്നെ ഒരുപാട് ജീവൻ ആണ് നഷ്ട്ടപെട്ടിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് ഒന്നിനും ഒരു പരിഹാരം അല്ല. സമ്മർദ്ദം അനുഭവിക്കുന്നവർ ആരോഗ്യ വിദഗ്ധരെ സമീപിക്കുകയാണ് വേണ്ടത്. നമുക്ക് പ്രിയമുള്ളവർ ഇത്തരം ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ടെന്ന് അറിയുകയാണെങ്കിൽ അവൾക്ക് നേരെ ഒരു സഹായ ഹസ്തം നീട്ടണം. ഓരോ ജീവനും വിലപ്പെട്ടതാണ്.