അമ്മയും അച്ഛനും ഇനി ഇല്ല! അവരെ നോക്കാൻ അവർ മാത്രം എന്ന തോന്നൽ ഇനി ഉണ്ടാകില്ല. അത്രയ്ക്ക് സ്നേഹമാണ് അവർക്ക് മലയാളക്കര നൽകി വരുന്നത്. പ്രശ്നങ്ങൾ ശരിക്കും മനസ്സിലാക്കിയിരുന്നേൽ ഇതുപോലെ ഒരു ആപത്തു ഉണ്ടാകില്ലായിരുന്നു. ലക്ഷ്മി രാജീവ് ഫേസ്ബുക്കിൽ കുറിച്ച വരികൾ ഏറെ ശ്രദ്ധേയമാണ്. അമ്മയും അച്ഛനും നഷ്‌ടമായ നെയ്യാറ്റിൻകരയിലെ മക്കൾക്ക് അവർ അമ്മയാവുകയാണ്. ആ തണൽ അവർക്ക് വലിയൊരു സ്വാന്തനം ആകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ലക്ഷ്മി ഇതിനു മുൻപ് അവരെ സഹായിക്കാൻ തന്റെ പക്കൽ ഉണ്ടായിരുന്ന വിലമതിപ്പുള്ള മോതിരം വിൽക്കുകയും ആ പണം അവർക്ക് ഇനിയുള്ള ജീവിതത്തിനു വേണ്ടി നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ ലക്ഷ്മി എഴുതിയ കുറിപ്പ് വളരെ ശ്രദ്ധേയമായിരിക്കുകയാണ്. കുറിപ്പ് വായിക്കാം
“രാത്രി ഭക്ഷണം എടുക്കുമ്പോഴാണ് രാഹുലിനെയും രഞ്ജിത്തിനെയും വിളിക്കുക. അവർ ഭക്ഷണം കഴിച്ചിട്ടുണ്ടാവും അപ്പോഴേക്കും. ഇന്ന് ഞാൻ വൈകി- അവരിങ്ങോട്ടു വിളിച്ചു. കുറച്ചധികം തിരക്കുണ്ട് അമ്മ കാര്യങ്ങൾ ഒന്ന് ഒതുക്കിയിട്ടു വരാം കേട്ടോ മിടുക്കരായിട്ടിരിക്കണം.
ആരെ ഒതുക്കണം അമ്മ ! ഞാൻ വരാം. ചെറിയവൻ . അമ്പട ചട്ടമ്പി ! ഞാൻ. രണ്ടുപേരും കുടുകുടെ ചിരിച്ചു. നിറുത്താതെ. അവരുടെ ചിരി ഇഷ്ട്ടമുള്ള അമ്മമാർ നിരവധിയുണ്ടെന്നു ഞാനവരോട് പറഞ്ഞു. കുഞ്ഞുണ്ണിയുടെ ‘അമ്മ പ്രിയ ക്ക് ഈ ചിരി സമർപ്പിക്കുന്നു. അവരുടെ താൽക്കാലിക തകര വീട്ടിൽ കറണ്ടും വെള്ളവും ഒന്നുമില്ല. ഒന്നര വർഷമായി. ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമല്ലോ.”