സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നത് നടൻ ആദിത്യൻ ജയന്റേയും ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെയും കുടുംബ പ്രശ്നങ്ങളാണ്. ഒരുപാട് വിവാദങ്ങൾക്ക് ശേഷമാണ് അമ്പിളി ദേവിയും ആദിത്യൻ ജയനും രണ്ടു വർഷങ്ങൾക്ക് മുമ്പ് വിവാഹം കഴിച്ചത്. സന്തോഷകരമായ ഒരു കുടുംബജീവിതം ആയിരുന്നു ഇവരുടേത്. രണ്ടാമത് അമ്പിളി ദേവി ഗർഭിണി ആയതിനു ശേഷം ആണ് ഇവരുടെ കുടുംബജീവിതത്തിൽ വിള്ളൽ ഉണ്ടായത്. തൃശൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്ന് അമ്പിളി വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ആരാധകർ ഏറ്റെടുത്തത്. താൻ വഞ്ചിക്കപ്പെട്ടു എന്നും തന്റെ ജീവന് ഭീഷണി ഉണ്ടെന്നും അമ്പിളി ദേവി പറഞ്ഞു.
ഇതിനു മറുപടിയുമായി ആദിത്യനും രംഗത്തെത്തി. അമ്പിളി ദേവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്ന് ആരോപിച്ചു തെളിവുകളായി പല സന്ദേശങ്ങളും സ്ക്രീൻഷോട്ടുകളും ആദിത്യൻ വെളിപ്പെടുത്തി. ഇതിനു വിശദീകരണമാവുമായി അമ്പിളി ദേവിയും മുന്നോട്ട് വന്നിരുന്നു. തെളിവുകൾ സഹിതം തന്റെ നിരപരാധിത്വം അമ്പിളി ദേവി ബോധ്യപ്പെടുത്തി. ഇപ്പോഴിതാ ആദിത്യന് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന പതിമൂന്നു വയസുകാരന്റെ അമ്മയായ ആ സ്ത്രീയുമായുള്ള അമ്പിളിയുടെ ഫോൺ സംഭാഷണം ആണ് പുറത്തു വന്നിരിക്കുന്നത്. ഗ്രീഷ്മ എന്നാണ് ആ സ്ത്രീയുടെ പേര്. ഫോണിലൂടെ കരഞ്ഞു കൊണ്ടായിരുന്നു ഗ്രീഷ്മ സംസാരിച്ചത്.
ആദിത്യനെ എന്നെങ്കിലും അമ്പിളി ദേവി കാണുകയാണെങ്കിൽ ആരെയും ഇങ്ങനെ പറ്റിക്കരുത് എന്ന് പറയണേ എന്നാണ് ഗ്രീഷ്മ കരഞ്ഞു കൊണ്ട് പറയുന്നത്. തന്നോടല്ലേ ആദിത്യൻ കള്ളത്തരങ്ങൾ പറഞ്ഞത് എന്ന് അമ്പിളി പറയുമ്പോഴും ഇത് തന്നെ ആവർത്തിക്കുകയായിരുന്നു ഗ്രീഷ്മ. അമ്പിളി ദേവിയുമായി മാനസികമായും ശാരീരികമായും യാതൊരു ബന്ധവുമില്ല എന്നായിരുന്നു ആദിത്യൻ ഗ്രീഷ്മയോട് പറഞ്ഞിരുന്നത്. എന്നാൽ അതെല്ലാം നിഷേധിക്കുകയായിരുന്നു അമ്പിളി ദേവി. മരണം അല്ലാതെ തന്റെ മുന്നിൽ വേറെ വഴിയില്ല എന്ന് ഗ്രീഷ്മ പറയുമ്പോൾ ഗ്രീഷ്മയെ അതിൽ നിന്നും പിന്തിരിപ്പിക്കുകയാണ് അമ്പിളി ദേവി.