അയൽവാസിയായ യുവതിയെ ആരും കാണാതെ സ്വന്തം വീട്ടിൽ യുവാവ് സംരക്ഷിച്ചത് 10 വർഷം. അയിരൂർ കാരിക്കോട് പറമ്പ് മുഹമ്മദിന്റെ മകൻ റഹ്മാനാണ് വേലായുധൻറെ മകൾ സജിതയെ വീട്ടിൽ ഇത്രയും കാലം ഒളിപ്പിച്ചത്. 2010 ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. 24 വയസ്സുകാരനായ റഹ്മാൻ 18 കാരിയായ സജിത യുമായി പ്രണയത്തിലായിരുന്നു. സജിത വീട് വിട്ട് ഇറങ്ങി റഹ്മാന്റെ അടുത്തേക്ക് എത്തി. ഒരു ചെറിയ വീട്ടിൽ ശൗചാലയം പോലും ഇല്ലാത്ത ഒരു മുറിയിലാണ് സൽമാന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പോലും അറിയാതെ സജിതയെ ഇത്രയും കാലം താമസിപ്പിച്ചത്.
യുവാവ് പുറത്തിറങ്ങുമ്പോൾ എല്ലാം മുറി പ്രത്യേകതരം ലോക്ക് ഉപയോഗിച്ച് പൂട്ടും ആയിരുന്നു. ജനറലിനെ പലക നീക്കിയാൽ പുറത്ത് കടക്കാൻ കഴിയുന്ന സംവിധാനവുമുണ്ട്. ഇതുവഴി ഭക്ഷണം എത്തിക്കും. രാത്രി ആരും അറിയാതെ പുറത്തു കടന്നാണ് യുവതി പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചിരുന്നത്. സജിതയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്ന് റഹ്മാനേ ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നുവെങ്കിലും പോലീസുകാർക്ക് ഒരു തുമ്പ് പോലും ലഭിച്ചിരുന്നില്ല. ഇലക്ട്രീഷ്യനായ റഹ്മാൻ ഈ കഴിഞ്ഞ മാർച്ചിൽ ജോലിക്ക് പോകുന്നു എന്ന് പറഞ്ഞു വീടുവിട്ടിറങ്ങി.
ഒരു വാടക വീട് എടുത്തു സജിതയെ രഹസ്യമായി കൊണ്ടുവന്നു വാടകവീട്ടിൽ താമസം തുടങ്ങി. ദിവസങ്ങൾ പിന്നിട്ടിട്ടും റഹ്മാനെ കുറിച്ച് വിവരം ലഭിക്കാത്തതിനാൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മൂന്നുമാസം അന്വേഷണം നടത്തിയെങ്കിലും പോലീസിന് കണ്ടെത്താനായില്ല. ലോക്ക്ഡൗണിനിടെ സഹോദരൻ നെന്മാറയിൽ വെച്ച് റഹ്മാനെ അവിചാരിതമായി കണ്ടു. വാഹന പരിശോധന നടത്തിയ പൊലീസിന് വിവരം അറിയിച്ചതോടെ റഹ്മാനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് സജിതയെയും കണ്ടെത്തി. ഇരുവരെയും പോലീസ് ആലത്തൂർ കോടതിയിൽ ഹാജരാക്കി. റഹ്മാനൊപ്പം താമസിക്കാനാണ് താൽപര്യമെന്നും പരാതി ഇല്ലെന്നും സജിത പറഞ്ഞതോടെ ഇരുവരെയും കോടതി വിട്ടയച്ചു.