Movlog

Movie Express

ഭാഗ്യലക്ഷ്മിയെ കുറിച്ച് മുൻ ഭർത്താവ് രമേശ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുന്നു.

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഭാഗ്യലക്ഷ്മി. നാലായിരത്തോളം സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുള്ള ഭാഗ്യലക്ഷ്മി നിരവധി മുൻനിര നായികമാരുടെ ശബ്ദമായി മാറിയിട്ടുണ്ട്. ബാല താരങ്ങൾക്ക് ശബ്ദം നൽകി പത്താം വയസ്സിലാണ് ഭാഗ്യലക്ഷ്മി തന്റെ ഡബ്ബിങ് ജീവിതം ആരംഭിച്ചത്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റായി നിരവധി തവണ കേരള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട് ഭാഗ്യലക്ഷ്മി. ഡബ്ബിങ്ങിന് പുറമെ “ഒരു മുത്തശ്ശി ഗദ” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കും ചുവടു വെച്ചിട്ടുണ്ട് താരം. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ത്രീ യുടെ മത്സരാർത്ഥിയി തിളങ്ങുകയാണ് ഭാഗ്യലക്ഷ്മി.

യുവ മത്സരാർത്ഥികൾക്കൊപ്പം മികച്ച പ്രകടനം തന്നെയാണ് ഭാഗ്യലക്ഷ്മി കാഴ്ചവയ്ക്കുന്നത്. നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് രമേശ് അന്തരിച്ചത്. ബിഗ് ബോസ് ഹൗസിൽ ഭാഗ്യലക്ഷ്മിയെ കൺഫെഷൻ റൂമിലേക്ക് വിളിച്ചുവരുത്തി ആണ് ഈ വിവരം അറിയിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന രമേശിനെ ബിഗ്ബോസ് ഹൗസിലേക്ക് വരുന്നതിനുമുമ്പ് ഭാഗ്യലക്ഷ്മി പോയി കണ്ടിരുന്നു. വിവാഹമോചനത്തിനു ശേഷം ഭർത്താവിനെ കുറിച്ച് നല്ല കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെങ്കിലും അസുഖം ഉണ്ടായ സമയത്ത് അദ്ദേഹത്തെ സന്ദർശിക്കുകയും കിഡ്നി ദാനം ചെയ്യാൻ തയ്യാറാണെന്ന് പറയുകയും ചെയ്തിരുന്നു.

1985ലായിരുന്നു സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രമേശ് ആയിട്ടുള്ള ഭാഗ്യലക്ഷ്മിയുടെ വിവാഹം. വീട്ടുകാരുടെ എതിർപ്പുകൾ മറികടന്നായിരുന്നു ഇവരുടെ വിവാഹം. അവധി കിട്ടുമ്പോഴെല്ലാം യാത്രകൾ പോയും, എന്തു ചെറിയ വിശേഷവും ആഘോഷിച്ചും, അഞ്ചാം വിവാഹ വാർഷികത്തിന് അഞ്ചു പവൻ മാലയും പത്താം വാർഷികത്തിനു 10 പവൻ മാലയും സമ്മാനങ്ങളായി നൽകിയ സന്തോഷത്തോടെയുള്ള ഒരു ജീവിതമായിരുന്നു ഇവരുടേത്. ഭാഗ്യലക്ഷ്മിയുടെ ആത്മകഥ പുറത്തു വന്നതിനുശേഷം ഇവരുടെ വിവാഹജീവിതത്തെക്കുറിച്ചും അകൽചയെ കുറിച്ചും രമേശ് തുറന്നു പറഞ്ഞിരുന്നു.

ഭാഗ്യലക്ഷ്മിയുടെ ആത്മകഥ വായിക്കുന്ന ഒരാൾക്ക് അവർ വിവാഹബന്ധം വേർപിരിഞ്ഞതിനു ശേഷമാണ് മറ്റൊരാളുടെ കാമുകി ആയത് എന്ന് തോന്നിയേക്കാം. എന്നാൽ അത് തെറ്റാണെന്നും ആ ബന്ധമാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്നും രമേശ് തുറന്നു പറഞ്ഞിരുന്നു. വട്ടിയൂർക്കാവിലെ തറവാട്ടുവീട്ടിൽ താമസിക്കുമ്പോൾ തന്നെ ഭാഗ്യലക്ഷ്മിക്ക് ഭർത്താവ് രമേശിനോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടായെങ്കിലും ആദ്യമൊന്നും അദ്ദേഹമത് കാര്യമാക്കിയില്ല. പിന്നീട് നിരന്തരം ഭാഗ്യലക്ഷ്മിക്ക് ഫോൺ വരുമായിരുന്നു.

ഒരു ദിവസം രമേശിനെ കുറിച്ച് ഫോണിലൂടെ സംസാരിക്കുന്നത് കേട്ടു വന്നപ്പോൾ ഭാഗ്യലക്ഷ്മി പെട്ടെന്ന് തന്നെ ഫോൺ വെച്ചു. തന്നെക്കുറിച്ച് മറ്റുള്ളവരോട് എന്തിനാണ് പറയുന്നത് എന്ന് ചോദിച്ചപ്പോൾ സഹപ്രവർത്തകനായ ഒരാളാണെന്നും ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണെന്നും ഭാഗ്യലക്ഷ്മി മറുപടി നൽകുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം രമേശ് ഭാഗ്യലക്ഷ്മിയെ ഫോൺ വിളിച്ചപ്പോൾ വളരെ സന്തോഷത്തോടെ ഭാഗ്യലക്ഷ്മി സംസാരിക്കുകയായിരുന്നു. മറുപടി കേട്ട് പിണക്കമൊക്കെ മാറിയോ എന്ന് ചോദിച്ചപ്പോൾ, “നിങ്ങൾ ആയിരുന്നോ? ഞാൻ നിങ്ങളുടേത് അല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു” എന്നായിരുന്നു മറുപടി.

സിനിമാരംഗത്തുള്ള ചില സുഹൃത്തുക്കളും ഭാഗ്യലക്ഷ്മിയുടെ ഈ ബന്ധത്തെക്കുറിച്ച് സൂചനകൾ നൽകി. ഒരിക്കൽ പൂജപ്പുരയിൽ വെച്ച് ഭാഗ്യലക്ഷ്മിയും കാമുകനെയും കാറിൽ പോകുന്നത് യാദൃശ്ചികമായി കണ്ടതിനു ശേഷം രമേശ് ഭാഗ്യലക്ഷ്മിയുടെ ജീവിതത്തിൽ നിന്നും പിൻവാങ്ങി. പൊരുത്തപ്പെടാനാവാത്ത കാര്യങ്ങൾ കണ്ടപ്പോൾ എല്ലാം കുട്ടികൾ അറിയേണ്ട എന്നും വേദനിക്കേണ്ട എന്നും കരുതി രമേശ് സംയമനം പാലിക്കുകയായിരുന്നു. കുട്ടികളെ രമേശ് കാണാതിരിക്കാനായി അവരുടെ സ്കൂൾ പലതവണ മാറ്റുകയും കുട്ടികൾക്ക് അയച്ച സമ്മാനങ്ങൾ വലിച്ചെറിയുകയും ചെയ്യുമായിരുന്നു ഭാഗ്യലക്ഷ്മി. മക്കളുടെ മനസ്സിൽ തന്നെ കുറിച്ചു മോശം ചിത്രം വരച്ചു വെക്കുകയായിരുന്നു ഭാഗ്യലക്ഷ്മി എന്നും രമേശ് കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top