വില്ലൻ വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ നടനാണ് മൊട്ട രാജേന്ദ്രൻ. പുരികവും മീശയും താടിയും ഇല്ലാത്ത മൊട്ടതലയോട് കൂടിയുള്ള അദ്ദേഹത്തിന്റെ ലുക്ക് വില്ലൻ കഥാപാത്രങ്ങൾക്ക് അനുയോജ്യമായിരുന്നു. തൊണ്ണൂറുകൾ മുതൽ സിനിമയിൽ സജീവസാന്നിധ്യമായ രാജേന്ദ്രന്റെ വില്ലൻ വേഷങ്ങളെ വെല്ലാൻ മറ്റു വില്ലൻ കഥാപാത്രങ്ങൾ ഉണ്ടായിരുന്നില്ല എന്നു തന്നെ വേണം പറയാൻ. കൂടുതലും തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം “പിതാമകൻ” എന്ന തമിഴ് സിനിമയിലൂടെ ആണ് അഭിനയരംഗത്തെത്തുന്നത്. തമിഴിന് പുറമേ മലയാള സിനിമയിലും തിളങ്ങിയിട്ടുള്ള താരം ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം “താണ്ഡവം” ത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് മമ്മൂട്ടി നായകനായ “സ്ട്രീറ്റ് ലൈറ്റ്”, നിവിൻപോളി ചിത്രം “ലവ് ആക്ഷൻ ഡ്രാമ”, മോഹൻലാൽ നായകനായ “ഒടിയൻ” എന്ന ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അദ്ദേഹത്തിന്റെ പ്രത്യേക ശബ്ദവും രൂപവും തന്നെയാണ് അദ്ദേഹത്തിന് മികച്ച ഒരു വില്ലൻ പരിവേഷം നൽകുന്നത്. എന്നാൽ ആദ്യകാലത്ത് മീശയും പുരികവും ഒക്കെയുള്ള താരത്തിന് മലയാളസിനിമയിൽ നിന്നും ഉണ്ടായ ഒരു അനുഭവമാണ് രൂപ മാറ്റത്തിന് കാരണമായത്. ഒരു അഭിമുഖത്തിലാണ് തന്റെ ജീവിതത്തിൽ സംഭവിച്ച ആ കാര്യങ്ങളെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ഉണ്ടായ ഒരു അപകടത്തെ തുടർന്നാണ് താരത്തിന് രൂപമാറ്റം ഉണ്ടായത്.
പത്തടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടുന്നത് ആയിരുന്നു രംഗം. നായകന്റെ അടി കൊണ്ട് വെള്ളത്തിലേക്ക് വീഴുന്ന രംഗമായിരുന്നു അത്. ഇടി കൊണ്ട് വെള്ളത്തിലേക്ക് വീഴുന്ന രംഗം മനോഹരമായി തന്നെ ചിത്രീകരിച്ചു. എന്നാൽ ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന മാലിന്യം നിറഞ്ഞ വെള്ളം ആയതിനാൽ പുഴയിലെ വെള്ളം മലിനമായിരുന്നു. നാട്ടുകാർ ഇത് സൂചിപ്പിച്ചിരുന്നു. ഈ രംഗം കഴിഞ്ഞ ഉടൻ പ്രധാന താരങ്ങൾക്കെല്ലാം കുളിച്ചു വൃത്തിയാക്കാനുള്ള സൗകര്യം ലഭ്യമായിരുന്നു. എന്നാൽ രാജേന്ദ്രൻ വീട്ടിൽ എത്തിയതിനു ശേഷമാണ് കുളിച്ചത്.
ആദ്യം തലയിൽ ചെറുതായി ഒരു മുറിവ് ഉണ്ടാവുകയായിരുന്നു. പിന്നീട് ആ മുറിവ് വലുതായി താടിയും മുടിയും എല്ലാം പോയി ഇന്ന് കാണുന്ന രൂപത്തിൽ എത്തുകയായിരുന്നു. ആ കാലങ്ങളിൽ തന്റെ രൂപ മാറ്റത്തിൽ താരം ഒരുപാട് വിഷമിച്ചു എങ്കിലും ആ വിഷമഘട്ടം അതിജീവിച്ച് ജീവിതത്തോട് പൊരുതാൻ തീരുമാനിക്കുകയായിരുന്നു മൊട്ട രാജേന്ദ്രൻ. അങ്ങനെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ തൂവാലയും കെട്ടി താരം ജോലി തുടർന്നു. സംവിധായകൻ ബാലയാണ് മൊട്ട രാജേന്ദ്രൻന് പിന്നീട് അവസരങ്ങൾ നൽകിയത്. വില്ലൻ വേഷങ്ങൾക്ക് പുറമേ ഹാസ്യ വേഷങ്ങളിലും താരമിപ്പോൾ സജീവമാണ്. അദ്ദേഹത്തിന്റെ അച്ഛനും സഹോദരങ്ങളും സിനിമയിലെ ഫൈറ്റ് ഫീൽഡിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.