സമൂഹമാധ്യമങ്ങളിൽ എന്നും ചർച്ച ചെയ്യപ്പെടാൻ ഓരോ വിഷയങ്ങൾ ഉണ്ടാവും. കുറച്ചു കാലം ദിലീപിന്റെ വിഷയം ആയിരുന്നെങ്കിൽ പിന്നെ യൂട്യൂബറും വ്ലോഗറുമായ റിഫ മെഹ്നുവിന്റെ വാർത്തകളായി. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ ഷഹനയുടെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. റിഫ മെഹ്നുവിനെ പോലെ ഭർത്താവിനോടൊപ്പം കഴിയുകയായിരുന്നു ഷഹാനയെ പറമ്പിൽബസാറിലെ വാടക വീട്ടിൽ തൂ ങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
റിഫയുടെ വിയോഗ വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ ആയിരുന്നു മകൾ ചെയ്യില്ലെന്നും ഭർത്താവ് സജാദ് മകളെ പീഡിപ്പിക്കുമായിരുന്നു എന്നും ഷഹാനയുടെ ഉമ്മ വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നത്. പെൺകുട്ടികൾ ഭർത്തൃവീട്ടിൽ ജീവനൊടുക്കുന്നതിന് പിന്നാലെ അവർ അവിടെ പീ ഡി പ്പി ക്ക പ്പെ ടു ക യാ യിരുന്നെന്നും അവരെ ഭർത്താവ് തല്ലിയത് അറിയാമായിരുന്നു എന്നും മാതാപിതാക്കൾ ആരോപണങ്ങളുമായി എത്തുന്നത് വിമർശിച്ച് ഒരുപാടുപേർ രംഗത്തെത്തി.
സ്വന്തം മകളെ ഭർത്തൃവീട്ടിൽ ഒരു പന്ത് പോലെ തട്ടി കളിക്കുകയാണെന്ന് അറിഞ്ഞിട്ടും അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാതെ അവളെ ബലികൊടുത്ത മാതാപിതാക്കൾക്കും പെൺമക്കളുടെ നിര്യാണത്തിൽ പങ്കുണ്ടെന്ന് സമൂഹം ഒന്നടങ്കം പറയുന്നു. നടിയും മോഡലുമായ ഷഹാനയുടെ വിയോഗത്തിന് ശേഷം പല വാർത്തകളാണ് പുറത്തു വരുന്നത്. പിറന്നാൾ ദിവസം തന്നെയായിരുന്നു യുവതി ഈ ലോകത്തോട് വിട പറഞ്ഞത്.
ഇരുപതാം പിറന്നാൾ ആഘോഷിക്കുവാൻ ഷഹാന ഉമ്മയെയും വീട്ടിൽ ക്ഷണിച്ചിരുന്നു. അസുഖത്തെ തുടർന്ന് വരാൻ കഴിയില്ലെന്ന് ഉമ്മ അറിയിക്കുകയായിരുന്നു. ഉമ്മ വരേണ്ട എന്നും അഭിനയിച്ചു കിട്ടിയ പ്രതിഫലം ഉമ്മയ്ക്ക് നൽകാം, അത് വെച്ച് ചികിത്സിച്ചാൽ മതിയെന്ന് ഷഹാന പറഞ്ഞു. ഇതായിരുന്നു മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ഉമ്മയും ആയിട്ട് നടന്ന ഷഹാനയുടെ അവസാന സംഭാഷണം. ആ പണം തട്ടിയെടുക്കാൻ ഭർത്താവ് സജാദ് ശ്രമിക്കുന്നുണ്ടെന്നും യുവതി പറഞ്ഞു.
അത് തരില്ല എന്ന് പറഞ്ഞത് കൊണ്ട് കാലു കെട്ടി അയാൾ അടിച്ചതായും ഷഹാന ഉമ്മയോട് പറഞ്ഞിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു ഷഹാന ഉമ്മയെ വിളിച്ചു സംസാരിച്ചത്. എന്നെ അവൻ തച്ചു കൊല്ലും എന്ന് ഷഹാന പറഞ്ഞതായി ഉമ്മ വെളിപ്പെടുത്തുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ഷഹാന ഉമ്മയെ വിളിച്ചു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നൊമ്പരമാകുന്നത്. അതു കൊണ്ടുതന്നെ യുവതിയുടേത് ഒരു കൊ ല പാ തകം ആണെന്ന് തള്ളിക്കളയാൻ സാധിക്കില്ല.
വ്യാഴാഴ്ച വൈകുന്നേരം മകൾ വിളിച്ചു പറഞ്ഞ അവസാന വാക്കുകൾ പൊട്ടിക്കരഞ്ഞുകൊണ്ട് ഉമ്മ പറയുമ്പോൾ കൂടെ നിന്നവരും അറിയാതെ വിങ്ങി പോകുന്നു. ഷഹാനയുടെ വിയോഗ വാർത്ത അറിഞ്ഞ് രാവിലെ തന്നെ കുടുംബം കോഴിക്കോട് എത്തുകയായിരുന്നു. അയൽവാസികൾ വിളിച്ചു പറഞ്ഞായിരുന്നു അവർ മകളുടെ മരണവാർത്ത അറിയുന്നത്. മകൾക്ക് മരിക്കാൻ പേടിയായിരുന്നു എന്നും അവർ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഉമ്മ തീർത്തും പറയുന്നു.
ജോലി ചെയ്ത് ഷഹാനയ്ക്ക് ലഭിക്കുന്ന പണം മുഴുവൻ ധൂർത്തടിച്ചത് ഭർത്താവ് സജാദ് ആയിരുന്നു. പണം കൊടുത്തില്ലെങ്കിൽ അയാൾ മ ർ ദ്ദി ക്കു മായിരുന്നു. വീട്ടിലേക്ക് സുഹൃത്തുക്കളുമായി എത്തി മ ദ്യപി ക്കു ക യും ല ഹ രി ഉപയോഗിക്കുകയും ചെയ്ത കാര്യങ്ങൾ മകൾ ഫോണിലൂടെ അറിയിച്ചിട്ടുണ്ടെന്ന് ഉമ്മ വെളിപ്പെടുത്തി. പലവട്ടം അവനെ ഉപേക്ഷിച്ചു വീട്ടിലേക്ക് വരാൻ വീട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സജാദ് ശരിയാകും എന്ന വിശ്വാസത്തിലായിരുന്നു യുവതി. സജാദിന്റെ പീഡനം എല്ലാം സഹിച്ച് അവനെ നല്ല വഴിയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്ന ഒരു പെൺകുട്ടിയോട് അവൻ ഇങ്ങനെ ചെയ്തതെന്ന് ഷഹാനയുടെ ഉമ്മ പറയുന്നു.