മലയാളിയുടെ ഈണങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സ്വരമാണ് എംജി ശ്രീകുമാറിന്റെ. മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ശബ്ദമായി പതിറ്റാണ്ടുകളായി മാറിയിരിക്കുകയാണ്. എല്ലാ മലയാളി പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു ഗായകനാണ് എംജി ശ്രീകുമാർ. ഇന്ന് അദ്ദേഹം പല റിയാലിറ്റി ഷോകളിലൂടെയും ജഡ്ജായി മറ്റും എത്താറുണ്ട്. മോഹൻലാലിന് ഏറ്റവും ഇണങ്ങുന്ന ശബ്ദം എംജി ശ്രീകുമാറിന്റെ ആണെന്ന് പ്രേക്ഷകരെല്ലാം ഒരേപോലെ പറഞ്ഞിട്ടുണ്ട്. ഒരു കാലത്ത് മോഹൻലാൽ എംജി ശ്രീകുമാർ ഹിറ്റ് വലിയ തോതിൽ തന്നെ ചർച്ച നടന്നിട്ടുണ്ട്. എംജി ശ്രീകുമാറിന്റെ ഹിറ്റുകൾ എല്ലാം തന്നെ മോഹൻലാൽ ചിത്രങ്ങളുമായി ബന്ധപ്പെട്ടതുമാണ്. ശ്രീകുമാറിന്റെ ജീവിതവും പ്രേക്ഷകർക്ക് അത്ഭുതം ഉളവാക്കുന്നതാണ്.
ഭാര്യ ലേഖയുമായി ലിവിങ് ടുഗദർ ആയിരുന്നു ആദ്യം ഉണ്ടായിരുന്നത്. ലിവിങ് ടുഗെതർ എന്നാൽ എന്താണെന്ന് പോലും കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാവാത്ത ഒരു കാലഘട്ടത്തിൽ ലിവിംഗ് ടുഗദറിന് ചങ്കൂറ്റം കാണിച്ച വ്യക്തിയായിരുന്നു എം ജി ശ്രീകുമാർ. സംഗീതത്തെ പോലെ തന്നെ ശ്രീകുമാറിന് പ്രിയപ്പെട്ടതാണ് ലേഖയും. എത്ര തിരക്കുകൾ ആണെങ്കിലും ലേഖയ്ക്കു ഒപ്പം സമയം ചിലവഴിക്കാൻ ശ്രീകുമാർ മറക്കാറില്ല എന്നതാണ് സത്യം. ഭാര്യയും സോഷ്യൽ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. സ്വന്തമായി യൂട്യൂബ് ചാനൽ ഒക്കെ ഉണ്ട് താരത്തിന്. തങ്ങളുടെ ജീവിത വിജയത്തിന്റെ രഹസ്യം എന്തെന്നാൽ തങ്ങൾ പരസ്പരം തങ്ങളുടെ ജീവിതത്തിൽ ഇടപെടാറില്ല എന്നതാണ് എന്നാണ് ലേഖ ഒരു അഭിമുഖത്തിൽ പറഞ്ഞത്. അമേരിക്കയിൽ മകൾക്കൊപ്പം അവധി ആഘോഷിക്കാൻ അമേരിക്കയിൽ എത്തിയ ലേഖയുടെ ചിത്രങ്ങൾ അടുത്ത സമയത്തായിരുന്നു സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ വൈറലായി മാറിയിരുന്നത് .
ഒരു ഓൺലൈൻ മാധ്യമത്തിൽ ലേഖ തന്നെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല എന്നും മരിച്ചതിനുശേഷം ബലിയിട്ടതിന് ശേഷം കണക്കു തീർക്കൽ അല്ല ജീവിതം എന്നും പറഞ്ഞു. അതിനെ ആസ്പദമാക്കി വന്ന ഒരു ലേഖനത്തിനു താഴെയാണ് ഒരാൾ കമന്റുമായി എത്തിരിക്കുന്നത്. ഒരു സ്ത്രീ തന്നെയാണ് ഈ കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇവിടെ ഈ സ്ത്രീ എം ജി യുടെ ഭാര്യയായ ലേഖയെ വിമർശിക്കുകയാണ് ചെയ്തിരിക്കുന്നത്. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് സ്വന്തം സുഖത്തിനു വേണ്ടി പോയ നിങ്ങളാണോ ബലി കർമ്മത്തെ പറ്റി സംസാരിക്കുന്നത്. അതിന് എന്ത് യോഗ്യതയാണ് നിങ്ങൾക്കുള്ളത്. കാക്ക കുളിച്ചാൽ കൊക്കാകുമോ ആദ്യം അദ്ദേഹത്തിന് ഒരു കുഞ്ഞിനെ താലോലിക്കാൻ കൊടുക്കൂ എന്നായിരുന്നു കമന്റ് ചെയ്തത്.