മലയാളം സിനിമയിൽ വളർന്നുവരുന്ന ഒരു മികച്ച കലാകാരനാണ് ശ്രീനാഥ് ഭാസി. യുവതലമുറയ്ക്ക് ഇടയിൽ വലിയ സ്വാധീനമാണ് നടൻ ശ്രീനാഥ് ഭാസിക്ക് ഉള്ളത്. നടൻ ശ്രീനാഥ് ഭാസിക്കെതിരെ ആലപ്പുഴയിലെ യുവസംരംഭകരുടെ പരാതി എത്തിയിരിക്കുക ആണ്. ടർഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയശേഷം നടൻ വഞ്ചിച്ചുവെന്നാണ് ആക്ഷേപം. നടനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സംരംഭകർ. ടർഫ് ഉദ്ഘാടനത്തിന് നടൻ ആറ് ലക്ഷം രൂപ ആവശ്യപ്പെട്ടു.4 ലക്ഷം നൽകിയ ശേഷം ബാക്കി തുക ഒക്കെ ഉദ്ഘാടന പരിപാടിക്ക് നൽകാം എന്ന് പറഞ്ഞു. ഇരുപതാം തീയതി ഉദ്ഘാടനത്തിന് എത്താം എന്ന് പറഞ്ഞെങ്കിലും പിന്നീട് അസൗകര്യം ഉണ്ടെന്ന് പറഞ്ഞ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
ഇരുപത്തിരണ്ടാം തീയതി ഞാൻ ആലപ്പുഴയിൽ ക്യാപ്റ്റൻ സ്പോർട്സ് ഉണ്ടാകും നിങ്ങളും ഉണ്ടാകുമല്ലോ എന്ന് ഒരു വീഡിയോ വ്യക്തമായി തന്നിരുന്നു. അത് വെച്ച് പ്രോഗ്രാം ചാർട്ട് ചെയ്തു. ഇവിടെ എല്ലാരും ചെയ്യുന്നപോലെ കാര്യങ്ങളും അനോൻസ്മെൻറ് വാഹനങ്ങളിൽ നോട്ടീസ് തുടങ്ങി എന്തെല്ലാം ചെയ്യാൻ പറ്റുമോ എല്ലാം ചെയ്തു എന്നാണ് ഇവർ പറയുന്നത്. സോഷ്യൽമീഡിയ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ചെയ്തു തീർക്കുകയും. എത്തിച്ചേരാൻ പറ്റില്ല ഒരു കോൾ വരികയും ആയിരുന്നു. ഇനി മറ്റൊരു ദിവസത്തിലേക്ക് മാറ്റുക എന്നു പറയുന്നത് ഒട്ടും സാധിക്കാത്ത കാര്യമാണ്. വേറൊരു സംവിധാനത്തിൽ പോകാൻ കഴിയില്ല. ജനപ്രതിനിധികളെ കൊണ്ട് ഉദ്ഘാടനം നടപടികൾ പൂർത്തീകരിക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് നടനെതിരെ നിയമ നടപടിയും ആലോചിക്കുന്നു. കൃത്യസമയത്ത് സിനിമ സെറ്റിൽ എത്തിച്ചേരുന്നില്ല എന്ന പേരിൽ നിർമ്മാതാക്കൾ നൽകിയ പരാതിയിലും ശ്രീനാഥ് ഭാസിയുടെ ഇത്തരത്തിൽ ഒരു പ്രശ്നമാണ് ചൂണ്ടിക്കാണിച്ചത്.
മലയാളസിനിമയിൽ നിലനിൽക്കുന്ന യുവനടന്മാരിൽ വളരെ ശ്രദ്ധേയമായ ഒരു നടനും ഗായകനും ഒക്കെ തന്നെയാണ് നടൻ. എന്നാൽ ഇത്തരം രീതികളോട് പലപ്പോഴും അംഗീകരിക്കാൻ സാധിക്കാത്ത നിലപാടുകളാണ് പ്രേക്ഷകരും സ്വീകരിക്കാറുള്ളത്. പല നടൻമാരും അവരുടെ സ്വകാര്യജീവിതത്തിൽ ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് മുൻപോട്ട് കൊണ്ടുപോകുന്നത്. അവരെ വളരെ സ്നേഹത്തോടെ കാണുന്ന പലരെയും പ്രേക്ഷകരെയും വിഡ്ഢികളാക്കുന്ന രീതിയിലാണ് പലപ്പോഴും നടന്മാരുടെ ചില പ്രവർത്തികൾ.
ടർഫ് ഉദ്ഘാടനത്തിന് നടൻ വരാത്തതിൽ വലിയ പ്രതിഷേധം തന്നെയാണ് സോഷ്യൽ മീഡിയയും നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം ക്രിക്കറ്റ് താരങ്ങളെ വച്ച് അല്ലേ ഇത്തരം ഉദ്ഘാടനങ്ങൾ നടത്തേണ്ടത് എന്നും ചിലർ ചോദിക്കുന്നുണ്ട്. വലിയതോതിൽ തന്നെ പ്രക്ഷോഭങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തെ കുറിച്ച് യാതൊരു പ്രതികരണവും നടൻ ശ്രീനാഥ് ഭാസിയുടെ ഭാഗത്തുനിന്നും ഇതുവരെ ലഭിച്ചിട്ടില്ല.