പതിനൊന്നുകാരനെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ചാത്തനാട് ചാവടിപ്പറമ്പിൽ എ ഷാനവാസിന്റെ മകൻ നദീം ഷാനവാസിന്റെ മകൻ ആണ് വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. രാത്രി മൊബൈൽ ഫോണുമായി ടെറസിലേക്ക് പോയ നദീമിനെ കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് നിലത്ത് വീണു കിടക്കുന്നത് കണ്ടത്.
ഉടൻ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നദീമിന്റെ മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മിന്നലേറ്റതോ, സോളാർ പാനലിന്റെ വയർ വഴി ഷോക്കടിച്ചതോ, ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുടുങ്ങിയതോ ആയിരിക്കും മരണകാരണം എന്ന് ആണ് പോലീസ് നിഗമനം. പോസ്റ്റുമാർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
ആലപ്പുഴയിലെ സെന്റ് മേരീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് നദീം. നദീമിന് രണ്ടു സഹോദരങ്ങൾ ആണ് – ഇസൽ, ഇസ്ഹാൻ. ഹൃദയഭേദകമായ ഈ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സ്വന്തം മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നദീമിന്റെ അച്ഛൻ ഷാനവാസും ‘അമ്മ അൻഷിയും.